Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നടൻ ഷെയ്ൻ നിഗമിനെ ഇനി അഭിനയിപ്പിക്കേണ്ടതില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. ഷെയ്ൻ നിഗം അഭിനയിച്ചിരുന്ന രണ്ട് സിനിമകളും ഉപേക്ഷിച്ചതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചു. ഷെയിന്റെ നിസഹകരണത്തെ തുടർന്ന് മുടങ്ങിയ വെയിൽ, കുർബാനി എന്നീ സിനിമകളാണ് വേണ്ടെന്നുവച്ചത്.
ഇന്ന് ചേർന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ യോഗത്തിലാണ് ഷെയ്‌നെ വിലക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായത്. മുടങ്ങിയ സിനിമകളുടെ നഷ്ടം ഷെയ്ൻ നികത്തുംവരെ സഹകരിപ്പിക്കില്ലെന്ന് നിർമാതാക്കൾ യോഗത്തിൽ വ്യക്തമാക്കി. തീരുമാനം താര സംഘടനയായ അമ്മയെ അറിയിച്ചിട്ടുണ്ടെന്ന് നിർമാതാക്കൾ പറഞ്ഞു.
ഷൂട്ടിംഗുമായി നിരന്തരമായി നിസഹകരിക്കുന്ന സമീപനമാണ് ഷെയ്ൻ നിഗം സ്വീകരിക്കുന്നതെന്ന് നിർമാതാക്കൾ പറയുന്നു. മലയാള സിനിമയിൽ നിന്ന് ഒരിക്കലും ഉണ്ടാവാത്ത മോശം അനുഭവമാണ് ഷെയിനിൽ നിന്ന് ഉണ്ടായത്. പ്രശ്‌നങ്ങൾ തീർക്കാനായി അമ്മ ഭാരവാഹികളെയും ഷെയ്ൻ നിഗമിന്റെ അമ്മയെയും പങ്കെടുപ്പിച്ച് ചർച്ച നടത്തിയിരുന്നു. അതിനെ തുടർന്ന് ഒരു ദിവസം അമ്മ ലൊക്കേഷനിൽ വന്നു. അന്നു കാര്യങ്ങൾ ഭംഗിയായി നടന്നു. പിറ്റേന്ന് ഷെയ്ൻ ബൈക്ക് എടുത്ത് പുറത്തു പോവുകയായിരുന്നു. എവിടെപ്പോയെന്ന് ഒരു വിവരവുമില്ല. രണ്ടു ദിവസമാണ് അതിന്റെ പേരിൽ ഷൂട്ട് മുടങ്ങിത്. പിന്നീട് മുടി വെട്ടിയ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുന്നതാണ് കണ്ടത്. സിനിമയ്ക്ക് വേണ്ടി പണം മുടക്കിയവരെ കളിയാക്കുന്ന നടപടിയായിരുന്നു അതെന്നും നിർമാതാക്കൾ കുറ്റപ്പെടുത്തി.
സിനിമയിലെ പുതിയ തലമുറ ലഹരി ഉപയോഗിച്ചാണ് സെറ്റിൽ വരുന്നതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആരോപിച്ചു. ഇവരുടെ കാരവാനുകൾ പരിശോധിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
23.28°C








