Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുൻ മിസ് കേരളയടക്കം മൂന്ന് പേർ മരിച്ച കേസിൽ ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിന്‍റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ഈ ഹോട്ടലിലെ ഡി ജെ പാർടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആൻസി കബീറുൾപ്പെടെയുളളവർ അപകടത്തിൽപ്പെട്ടത്. ഹോട്ടലിലെ ഡിജെ പാർട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് നീക്കം ചെയ്തതായി ജീവനക്കാർ മൊഴിജീവനക്കാർ മൊഴി നൽകിയിരുന്നു.ഇത് എന്തിനുവേണ്ടിയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഈ സാഹചര്യത്തിലാണ് നമ്പർ 18 ഹോട്ടലിന്‍റെ ഉടമ റോയിയെ ചോദ്യം ചെയ്യാൻ കൊച്ചി സിറ്റി പൊലീസ് ഒരുങ്ങുന്നത്. ഇതിനായി നോട്ടീസ് നൽകും. നമ്പർ 18 ഹോട്ടലിലും ഉടമയായ റോയിയുടെ കൊച്ചി കണ്ണങ്കാട്ടെ വീട്ടിലും പൊലീസ് ഹാർഡ് ഡിസ്കിനായി പരിശോധന നടത്തിയിരുന്നു
30.82°C








