Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:33 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ബോളിവുഡില്‍ ലഹരി മരുന്ന് വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കെ ഈ വിഷയത്തില്‍ വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം പൂജ ഭട്ട്.

സമൂഹത്തില്‍ ദരിദ്രരായ മനുഷ്യര്‍ സ്വന്തം വേദനകള്‍ മറക്കാന്‍ ലഹരി ഉപയോഗിക്കുന്നതിനെ പറ്റി ആര്‍ക്കെങ്കിലും വല്ലതും പറയാനുണ്ടോയെന്നായിരുന്നു പൂജയുടെ ചോദ്യം. അത്തരക്കാരുടെ മാനസികാവസ്ഥയെപ്പറ്റിയോ ബുദ്ധിമുട്ടുകളെപ്പറ്റിയോ ആരും ആലോചക്കാത്തതെന്താണെന്നും പൂജ ട്വീറ്റ് ചെയ്തു.

സമൂഹത്തില്‍ ആത്യന്ത വേദനയും അവഗണനയും അനുഭവിച്ച് കഴിയുന്ന ഒരു വിഭാഗമുണ്ട്. തങ്ങളുടെ വേദന മറക്കാനാണ് അവര്‍ ലഹരിയ്ക്ക് അടിമപ്പെടുന്നത്. അത്തരക്കാരെ ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? സ്വപ്നങ്ങള്‍ക്ക് പിറകേ പോകാന്‍ കഴിയാത്തവരും പ്രതീക്ഷ നഷ്ടപ്പെട്ടവരുമാണവര്‍. ദാരിദ്രത്തിനും ചൂഷണത്തിനുമിടയില്‍ അവര്‍ ലഹരി തേടി പോകുകയാണ്. ആ മനുഷ്യരെ പുനരധിവസിപ്പിക്കാന്‍ നിങ്ങളിലാരൊക്കെ തയ്യാറാകും?- പൂജ ട്വീറ്റ് ചെയ്തു.

ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും വിതരണത്തെക്കുറിച്ചും നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ സജീവമായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പൂജയുടെ ഈ ട്വീറ്റ്.

സുശാന്തിന്റെ മരണത്തോടെയാണ് ബോളിവുഡില്‍ മയക്കുമരുന്ന് ശൃംഖലകള്‍ വ്യാപിക്കുന്നുവെന്ന വാര്‍ത്തകള്‍ സജീവമായത്. ഇത്തരം ആരോപണങ്ങള്‍ക്കെതിരെ നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

നേരത്തേ ബോളിവുഡിനെതിരെ ലഹരി മാഫിയ ആരോപണം നടത്തിയ നടനും പാര്‍ലമെന്റംഗവുമായ രവി കിഷനെ വിമര്‍ശിച്ചു കൊണ്ട് ജയബച്ചന്‍ രംഗത്തെത്തിയിരുന്നു.

'കുറച്ച് ആളുകളുടെ പേരില്‍ സിനിമാ മേഖലയെ ആകെ കരിവാരിത്തേക്കാന്‍ പറ്റില്ല. ലോകസഭാംഗവും സിനിമാമേഖലയില്‍ നിന്നു വന്നതുമായ ഒരാള്‍ പറഞ്ഞത് കേട്ട് ഞാന്‍ ലജ്ജിച്ചു. ഏത് പാത്രത്തിലാണോ ഭക്ഷണം കഴിക്കുന്നത് അതില്‍ തന്നെ ദ്വാരങ്ങളുണ്ടാക്കുന്നു'- ജയ ബച്ചന്‍ പറഞ്ഞു.

തുടര്‍ന്ന് ജയബച്ചന്റെ പ്രസംഗത്തെ അഭിനന്ദിച്ച് നടി താപ്സി പന്നുവും രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ക്ക് ഉഗ്രന്‍ മറുപടിയാണ് ജയബച്ചന്‍ നല്‍കിയതെന്നും സിനിമാ മേഖലയില്‍ നിന്നുള്ള ഒരാള്‍ ഇക്കാര്യം പറഞ്ഞതില്‍ ബഹുമാനമെന്നുമാണ് തപ്‌സി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

അതേ സമയം ജയബച്ചന്റെ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി നടി കങ്കണ റണൗത്ത് രംഗത്തെത്തി. ജയ ബച്ചന്റെ മക്കളായ അഭിഷേക് ബച്ചനും ശ്വേത ബച്ചനും ഇത്തരമൊരു അവസ്ഥ വന്നിരുന്നെങ്കില്‍ ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്നാണ് കങ്കണ ചോദിച്ചത്.

Readers Comment

Add a Comment