Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരത്ത് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് മരണമടഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. മലയാളം സർവ്വകലാശാലയിലാണ് ജോലി നല്‍കുക. ബഷീറിന്റെ കുടുംബത്തിന് ധനസഹായമായി നാലു ലക്ഷം രൂപ അനുവദിക്കാനും രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയിരുന്ന കെ.എം. ബഷീര്‍ ആഗസ്റ്റ് മൂന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് മ്യൂസിയം പബ്‌ളിക് ഓഫീസിനു മുന്നിലുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. സര്‍വേ ഡയറക്ടര്‍ ആയ ശ്രീറാം വെങ്കിട്ടരാമന്‍ അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ചായിരുന്നു അപകടം. ഓഫീസ് ആവശ്യത്തിന് കൊല്ലത്തു പോയി മടങ്ങുകയായിരുന്നു ബഷീര്‍.
33.82°C








