Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളത്തിൽ ദിനംപ്രതി പീഡനങ്ങൾ കൂടി വരികയാണ്. ചെറിയ കുട്ടികളിൽ തുടങ്ങി പ്രായമായവർ വരെയാണ് പീഡനത്തിന് ഇരയാകുന്നത്. മാതാപിതാക്കൾ സ്വന്തം മക്കളെ പീഡിപ്പിക്കുന്നു എന്നത് ഞെട്ടിക്കുന്നത് തന്നെയാണ്. അത്തരത്തിലൊരു സംഭവം വീണ്ടും തിരുവനന്തപുരത്ത് അരങ്ങേറിയിരിക്കുകയാണ്. 2 അര വയസ്സുള്ള കുഞ്ഞിനെ സ്വന്തം അച്ഛൻ തന്നെ ആണ് പീഡിപ്പിച്ചിരിക്കുന്നത്. കേസിൽ ഇയാൾക്ക് കഠിന തടവും അമ്പതിനായിരം രൂപ പിഴയും തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയിലെ ജഡ്ജി ആർ ജയകൃഷ്ണൻ വിധിച്ചു. പിഴ അടച്ചില്ലെങ്കില് ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം മുട്ടട സ്വദേശിക്കാണ് സ്വന്തം കുഞ്ഞിനെ പീഡിപ്പിച്ച പേരിൽ ശിക്ഷ ലഭിച്ചത്.
കേസിലെ പ്രധാന സാക്ഷി കുട്ടിയുടെ 'അമ്മ തന്നെയാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ആണ് ഹാജരായത്. രണ്ടര വയസ്സുകാരിയായതിനാൽ കുട്ടിയെ സാക്ഷിയാക്കാൻ പറ്റിയിരുന്നില്ല. പ്രധാന സാക്ഷിയായ അമ്മ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. 2018 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. പ്രതിയും ഭാര്യയും മകളും, ഭാര്യയുടെ മാതാപിതാക്കളും ഒരുമിച്ച് താമസിക്കവെയാണ് സംഭവം. കുട്ടി രാത്രിയിൽ സ്ഥിരമായി കരയുവായിരുന്നു എന്നും, സ്വകാര്യ ഭാഗങ്ങളിൽ വേദന ഉണ്ടെന്ന് കുട്ടി പറയുകയും ചെയ്തിരുന്നതായി കുട്ടിയുടെ 'അമ്മ മൊഴി നൽകി. പ്രതിയെ നേരത്തെ തന്നെ ഭാര്യയ്ക്ക് സംശയമുണ്ടായിരുന്നു എന്നും പറഞ്ഞു. കുട്ടി തന്റേതല്ല എന്ന് പറഞ്ഞ് ഇയാൾ ഭാര്യയോട് ബഹളം വെയ്ക്കുന്നത് പതിവായിരുന്നു. ഭാര്യയ്ക്ക് വേറെ ബന്ധമുണ്ടെന്നും ഇത് തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്നും പ്രതി പറഞ്ഞത് സംശയം വർദ്ധിപ്പിച്ചു. ഒരു ദിവസം രാത്രി കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്നപ്പോൾ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് കുട്ടിയുടെ അമ്മ കണ്ടു. ഇവർ ബഹളം വെച്ചപ്പോൾ പ്രതി ഭീഷണിപ്പെടുത്തി. അടുത്ത ദിവസവും പ്രതി ഇത് ആവർത്തിക്കുക ആണ് ചെയ്തത്.
പിന്നീട് കുട്ടിയെ മാറ്റി കിടത്തിയെന്നും പീഡനത്തിന് തുടർന്ന് കുട്ടിയുടെ സ്വകാര്യ ഭാഗത്തെ മുറിവ് ഗുരുതരമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് ഡോക്ടർമാർ ഇടപെട്ടാണ് പൊലീസിൽ വിവരം അറിയിച്ചത്. മാസങ്ങളുടെ ചികിൽസയക്ക് ശേഷമാണ് ഭേദമായത്.