Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രശസ്‌ത ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ് ആപ് സംരഭത്തിന്റെ പ്രവര്‍ത്തനത്തില്‍ വലിയ അപാകതകള്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്. കുട്ടികളെ കാന്‍വാസ് ചെയ്യുമ്പോള്‍ നല്‍കുന്ന വാഗ്‌ദാനങ്ങളൊന്നും പിന്നീട് കമ്പനി പാലിക്കുന്നില്ലെന്നും വന്‍തുക വാങ്ങി ആപിന്റെ നെറ്റ് വര്‍ക്കില്‍ ചേര്‍ത്ത ശേഷം ശരിയായ മാര്‍ഗനിര്‍ദ്ദേശം നല്‍കാതെ കുട്ടികള്‍ക്ക് ആപ് നിഷ്‌പ്രയോജനമായിത്തീരുന്നുവെന്നും പരാതിപ്പെട്ട് ധാരാളം രക്ഷിതാക്കള്‍ രംഗത്തുവന്നിരിക്കയാണെന്ന് ഇന്റർനാഷണൽ വാർത്താ എജൻസി റിപ്പോര്‍ട്ട് ചെയ്‌തിരിക്കയാണ്. മാധ്യമപ്രവർത്തകർ നേരിട്ട് നടത്തിയ അന്വേഷണത്തിലും ബൈജൂസ് ആപിലെ മുന്‍ ജീവനക്കാരുമായി നടത്തിയ അഭിമുഖത്തിലും തെളിയുന്നത് വലിയ അനാസ്ഥയും അപാകതയുമാണ്. എന്നാല്‍ ബൈജൂസ് ആപ് അധികൃതര്‍ ഇതെല്ലാം നിഷേധിക്കുകയും പരാതികള്‍ പരിഹരിക്കാറുണ്ടെന്ന് അവകാശപ്പെടുകയും ചെയ്‌തു.