Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പാര്‍ലമെന്റ് സമ്മേളത്തിനിടെ മദ്യക്കുപ്പിയും ഗ്ലാസും ഉയര്‍ത്തി ബി.ജെ.പി എം.പി.
പ്രവേഷ് സാഹിബ് സിംഗ് വര്‍മയാണ് മദ്യക്കുപ്പി ഉയര്‍ത്തിയത്.ദല്‍ഹി സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ചാണ് പ്രവേഷ് മദ്യക്കുപ്പി ഉയര്‍ത്തിപ്പിടിച്ചതെന്നാണ് റിപ്പോര്‍ട്ട്.”കൊവിഡ്19 കാലത്ത് 25,000 പേര്‍ മരിച്ചപ്പോള്‍, കേന്ദ്രഭരണപ്രദേശത്ത് മദ്യത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദല്‍ഹി സര്‍ക്കാര്‍ പുതിയ എക്‌സൈസ് നയം രൂപീകരിക്കുന്ന തിരക്കിലായിരുന്നു.
ഇന്ന് 824 പുതിയ മദ്യശാലകള്‍ തുറന്നു. ജനവാസ മേഖലകളിലും കോളനികളിലും ഗ്രാമങ്ങളിലും ആളുകള്‍ മദ്യശാലകള്‍ തുറക്കുന്നു. പുലര്‍ച്ചെ 3 മണി വരെ മദ്യശാല തുറന്നിരിക്കും, സ്ത്രീകള്‍ക്ക് 3 വരെ മദ്യപിച്ചാല്‍ കിഴിവ് നല്‍കും. മദ്യം കഴിക്കാനുള്ള പ്രായപരിധി 25ല്‍ നിന്ന് 21 ആക്കി കുറച്ചു” പ്രവേഷ് പറഞ്ഞു.
പരമാവധി വരുമാനം നേടണമെന്നതാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുള്ളതെന്നും 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനായി പഞ്ചാബില്‍ പോയ അദ്ദേഹം മദ്യസംസ്‌കാരം അവസാനിപ്പിക്കുമെന്ന് പറയുകയും എന്നാല്‍ ദല്‍ഹിയില്‍ മദ്യ ഉപഭോഗം വര്‍ധിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
28.82°C








