Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:35 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മർദിച്ച സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരേ ഡിസിസിയുടെ നടപടി. ചേവായൂർ ബാങ്ക് പ്രസിഡൻറ്‌ അഡ്വ. ജി സി പ്രശാന്ത് കുമാർ, അരക്കിണർ മണ്ഡലം പ്രസിഡൻറ് രാജിവൻ തിരുവച്ചിറ എന്നിവരെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. മുൻ ഡിസിസി പ്രസിഡന്റ് യു. രാജീവൻ പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മുതിർന്ന നേതാവായിട്ടും അനിഷ്ട സംഭവമുണ്ടായപ്പോൾ പ്രവർത്തകരെ തടയുന്നതിൽ യു. രാജീവന് വീഴ്ച സംഭവിച്ചതിനാലാണ് നടപടി. ഡിസിസി ജനറൽ സെക്രട്ടറി സുരേഷ് കീച്ചമ്പറയെ താക്കീത് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഡിസിസി നിയോഗിച്ച അന്വേഷണ കമ്മീഷൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ 13നാണ് കോഴിക്കോട്ടെ വുഡീസ് ഹോട്ടലിൽ ഒരു വിഭാഗം കോൺഗ്രസുകാർ രഹസ്യയോഗം ചേർന്നത്. എ ഗ്രൂപ്പിലെ ടി. സിദ്ദീഖ് അനുകൂലികളായിരുന്നു പങ്കെടുത്തത്. ഗ്രൂപ്പ് പ്രവർത്തനം പാടില്ലെന്ന കെ പി സി സി യുടെ നിർദേശം നിലനിൽക്കെയായിരുന്നു യോഗം. ഇക്കാര്യം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ നേതാക്കളുൾപ്പെടെയുള്ളവർ സംഘം ചേർന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയുമായിരുന്നു.

വളഞ്ഞിട്ടുള്ള മർദനത്തിൽ മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാർക്ക് സാരമായി പരിക്കേറ്റു. കൈരളി റിപ്പോർട്ടർ മേഘ , ഏഷ്യാനെറ്റ് റിപ്പോർട്ടർ രാജേഷ് എന്നിവർക്കു നേരെയും കയ്യേറ്റമുണ്ടായി. മേഘയെ അസഭ്യം പറഞ്ഞ പ്രവർത്തകരിലൊരാൾ ബലമായി ഫോൺ പിടിച്ചു വാങ്ങാനും ശ്രമിച്ചു. മാധ്യമ പ്രവർത്തകരുടെയും പത്രപ്രവർത്തക. യൂണിയൻറെയും പരാതിയിൽ കണ്ടാലറിയാവുന്ന ഇരുപത് പേർക്കെതിരേ കസബ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

അക്രമസംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കെപിസിസി നേതൃത്വം നിർദേശിച്ചതു പ്രകാരമാണ് പാർട്ടി തല അന്വേഷണം നടത്തിയത്. മുതിർന്ന നേതാക്കളായ ഇ.വി കുഞ്ഞികൃഷ്ണൻ, ജോൺ പൂതക്കുഴി എന്നിവരുൾപ്പെട്ട കമ്മിറ്റിയാണ് അന്വേഷണം നടത്തിയത്. മാധ്യമ പ്രവർത്തകർക്കു നേരെയുണ്ടായ പ്രവൃത്തികൾ കോൺഗ്രസ് സംസ്കാരത്തിനു ചേരുന്നതല്ലെന്ന് അന്വേഷണ കമ്മിറ്റി ചൂണ്ടിക്കാട്ടി. കുറ്റക്കാർക്കെതിരേ മാതൃകാപരമായ നടപടിക്കു നിർദേശം നൽകുകയും ചെയ്തു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് ഇപ്പോഴത്തെ നടപടി. മാധ്യമപ്രവർത്തകരെ മർദിച്ചവർക്കെതിരെ അഞ്ച് ദിവസം കൊണ്ട് നടപടി എടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഉറപ്പ് നൽകിയിരുന്നു. അതേ സമയം ചേർന്നത് ഗ്രൂപ്പ് യോഗമല്ലെന്നും നെഹ്റു വിചാർ വേദിയുടെ യോഗമാണെന്നും നേതാക്കൾ വിശദീകരിച്ചിരുന്നു.

Readers Comment

Add a Comment