Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ത്രിപുരയിൽ മുസ്ലിംകൾക്കു നേരെ നടന്ന അക്രമത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ വനിതമാധ്യമ പ്രവർത്തകരെ ഹോട്ടലിൽ തടങ്കലിലാക്കി ബി.ജെ.പി സർക്കാർ. വിശ്വ ഹിന്ദു പരിഷത്ത് ത്രിപുരയിലെ മുസ്ലിം പള്ളികൾ തകർത്തതിൻറെ ദൃശ്യങ്ങളും വാർത്തകളും റിപ്പോർട്ട് ചെയ്തതിൻറെ പേരിലാണ് വനിതാ മാധ്യമ പ്രവർത്തകരായ സമൃദ്ധി.കെ.സകുനിയ, സ്വർണ എന്നിവരെ ഹോട്ടലിൽ തടങ്കലിലാക്കിയത്.
വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്ത ബിപ്ലബ് ദേബിൻറെ പൊലീസ് മാധ്യമപ്രവർത്തകർ താമസിക്കുന്ന ഹോട്ടലിന് മുന്നിൽ പൊലീസ് സംഘത്തെ വിന്യസിച്ചു. ''ഞങ്ങളെ ഹോട്ടലിൻറെ പുറത്തേക്ക് ഇറങ്ങാൻ പൊലീസ് അനുവദിക്കുന്നില്ലെന്ന്'' സമൃദ്ധി കെ സകുനിയ ട്വീറ്റ് ചെയ്തു. ഇന്നലെ രാത്രി 10.30 ഓടെയാണ് ഹോട്ടലിന് മുന്നിൽ പൊലീസ് സംഘം നിലയുറപ്പിച്ചത്. പുലർച്ചെ 5.30 ഓടെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തെന്ന് കാണിച്ച് പൊലീസ് എഫ്.ഐ.ആർ കൈമാറിയതെന്ന് മാധ്യമപ്രവർത്തക ട്വീറ്റിൽ പറഞ്ഞു.
സംഘ്പരിവാർ അനുകൂലികളും വിശ്വ ഹിന്ദുത്വ പരിഷത്ത് പ്രവർത്തകരും ചേർന്ന് തകർത്ത പള്ളിയുടെ ദൃശ്യങ്ങളും വാർത്തകളും കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. പള്ളിതകർത്തതിനെ പറ്റി പരാതി നൽകിയിട്ടും ഇത് വരെ പൊലീസ് ക്കേസെടുത്തിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞതായി മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു.
23.82°C








