Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:37 pm
  • 20th April, 2024
  • Light Rain
34.82°C33.17°C
  • Humidity: 65 %
  • Wind: 2.45 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യുഡിഎഫ് ഭരണകാലത്ത് നിർമിച്ച കെഎസ്ആർടിസി ബസ് ടെർമിനൽ കെട്ടിടത്തിന് ബലക്ഷയമെന്ന് റിപ്പോർട്ട്. കെട്ടിടം അടിയന്തരമായി ബലപ്പെടുത്തണമെന്ന് മദ്രാസ് ഐഐടിയുടെ റിപ്പോർട്ടിൽ പറയുന്നു. കെട്ടിടം നവീകരിക്കുന്നതിനായി ബസ് സ്റ്റാൻഡ് മാറ്റാനുള്ള ആലോചനയിലാണ് അധികൃതർ.2015ലാണ് കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം നിർമിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ വാണിജ്യ സമുച്ചയം അലിഫ് ബിൽഡേഴ്‌സിന് നടത്തിപ്പിനായി വിട്ടുനൽകിയിരുന്നു. ആറ് വർഷത്തിനുള്ളിൽ കെട്ടിടത്തിൻറെ പല ഭാ​ഗങ്ങളിലും വിള്ളൽ വീണു.തൂണുകൾക്ക് ആവശ്യമുള്ളത്ര കമ്പി ഉപയോ​ഗിച്ചിട്ടില്ല, പല ഭാ​ഗങ്ങളിലും ചോർച്ചയുണ്ട് തുടങ്ങിയ ​ഗുരുതരമായ പ്രശ്‌നങ്ങളാണ് മദ്രാസ് ഐഐടി സംഘം കണ്ടെത്തിയിരിക്കുന്നത്. ബലക്ഷയം പരിഹരിക്കാൻ ഏകദേശം 30 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.ബിഒടി അടിസ്ഥാനത്തിൽ കെടിഡിഎഫ്‌സിയാണ് 76 കോടി രൂപയോളം ചെലവഴിച്ച് ബസ് ടെർമിനൽ സമുച്ചയം പണിതത്. ബൃഹത്തായ കെട്ടിടത്തിൽ പല മുറികളും വാടകയ്ക്ക് കൊടുക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ സമുച്ചയം പൂർത്തിയായതിനുപിന്നാലെ നിർമാണം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയർന്നുവന്നത്.

തുടർന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിൻറെ റിപ്പോർട്ടാണ് ഇപ്പോൾ സർക്കാരിന് സമർപ്പിച്ചിട്ടുള്ളത്. കെട്ടിടം അപകടാവസ്ഥയിൽ ആയതിനാൽ ബസ്സ്റ്റാൻഡ് താത്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ എങ്ങോട്ട് മാറ്റുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

Readers Comment

Add a Comment