Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം മാധ്യമപ്രവർത്തകർക്ക്. ഫിലീപ്പീൻസ് മാധ്യമപ്രവർത്തകയായ മരിയ റേസ്സ, റഷ്യൻ മാധ്യമപ്രവർത്തകൻ ദിമിത്രി മുറാതോവ് എന്നിവർ പുരസ്‌കാരം പങ്കിട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമാണ് ഇരുവരേയും പുരസ്‌കാരത്തിന് അർഹരാക്കിയതെന്ന് നൊബേൽ പുരസ്‌കാര സമിതി വിലയിരുത്തി.നോർവീജിയൻ പുരസ്‌കാര കമ്മിറ്റിയുടെ അധ്യക്ഷൻ ബെറിറ്റ് റെയ്‌സ് ആൻഡേഴ്‌സനാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. ജനാധിപത്യത്തിനും സുദീർഘമായ സമാധാനത്തിനും വേണ്ടി അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ഇരുവരുടേയും ശ്രമങ്ങൾക്കാണ് പുരസ്‌കാരമെന്ന് സമിതി വ്യക്തമാക്കി. ആദർശത്തിന് വേണ്ടി നിലകൊണ്ട എല്ലാ മാധ്യമപ്രവർത്തകരുടേയും പ്രതിനിധികളാണ് ഇരുവരുമെന്ന് സമിതി വിശേഷിപ്പിച്ചു.