Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്വർണക്കടത്ത് കേസ് പ്രതി സരിത്ത് മുഖ്യമന്ത്രിക്കെതിരായ നൽകിയ മൊഴി സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല. പി ടി തോമസ് എംഎൽഎയാണ് അടിയന്തര പ്രമേയ നോട്ടിസ് നൽകിയത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയ്ക്ക് പുറത്ത് സമാന്തര സഭ ചേർന്ന് അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രി വിദേശകറൻസി കടത്തിയെന്ന ആരോപണം നേരിടുന്നത്. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ ശൂന്യവേളയുടെ തുടക്കത്തിൽ തന്നെ, കോടതിയുടെ പരിഗണനയിലുള്ള കേസാണിതെന്നും അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കാൻ കഴിയില്ലെന്നും സ്പീക്കർ എം ബി രാജേഷ് വ്യക്തമാക്കി.
31.82°C








