Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലങ്കര ഓർത്തഡോക്സ് സഭയുടെ സുന്നഹദോസ് മൂന്നുമണിക്ക് സൂമിൽ കൂടുകയുണ്ടായി. ബാവയുടെ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും വെന്റിലേറ്റർ മാറ്റിയാൽ ജീവൻ അപകടത്തിൽ ആണെന്നും ഡോക്ടർമാർ അറിയിച്ച വസ്തുത സുന്നഹദോസ് ചർച്ച ചെയ്തു.എന്നാൽ വെന്റിലേറ്റർ മാറ്റാൻ അനുമതി നൽകേണ്ടെന്നും തീരുമാനിച്ചു. അത്തരത്തിൽ വെന്റിലേറ്റർ മാറ്റിയില്ലെങ്കിൽ ഏതുസമയവും ഒരു കാർഡിയാക്അറസ്റ്റ് ഉണ്ടാകാമെന്ന ഡോക്ടർമാരുടെ അറിയിപ്പും യോഗം വിലയിരുത്തി. ബാവ കാലം ചെയ്താൽ ദേവലോകത്ത് കബറടക്കാമെന്നും തിരക്കൊഴിവാക്കാൻ മൃതദേഹം പരുമലയിൽ പൊതു ദർശനത്തിന് വെച്ച ശേഷം ദേവലോകത്തേക്ക് കൊണ്ട്‌പോകാമെന്നും സുന്നഹദോസ് തീരുമാനിച്ചു. ബാവയെ കാണുവാൻ കുന്നംകുളത്ത് നിന്നുവന്ന ബന്ധുമിത്രാദികൾക്കും വൈദികർക്കുമെല്ലാം ഐസിയുവിൽ കയറി ബാവയെ കാണുവാനുള്ള അവസരവും ഇന്ന് ആശുപത്രി അധികൃതർ നൽകി.
25.82°C








