Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വനിത കമ്മീഷൻ അധ്യക്ഷ പദവിയിൽ നിന്ന് രാജി ആവശ്യപ്പെട്ട് വാങ്ങിയെങ്കിലും എം.സി ജോസഫൈനെതിരെ അച്ചടക്ക നടപടിയുണ്ടാകില്ല. ജോസഫൈന്റെ രാജിയോടെ വിവാദം അവസാനിപ്പിക്കാനാണ് സിപിഎം തീരുമാനം. സ്ത്രീധനത്തിന് എതിരെയും കുടുംബങ്ങളിലെ സ്ത്രീ തുല്യതയ്ക്കും വേണ്ടിയും വലിയ പ്രചാരണം പാർട്ടി മുൻകൈ എടുത്ത് സംഘടിപ്പിക്കും.
പ്രചാരണത്തെ ഈ പ്രസ്താവന ബാധിക്കുമെന്ന് കാരണത്തിലാണ് രാജി ആവശ്യപ്പെട്ടത്. അതേ സമയം വിവാദ പ്രസ്താവനയിൽ ജോസഫൈനെതിരെ രൂക്ഷവിമര്ശനമാണ് പാർട്ടിയിൽ ഉയർന്നത്. വിവാദപ്രസ്താവനയുമായി ബന്ധപ്പെട്ട ജോസഫൈൻ നൽകിയ വിശദീകരങ്ങൾ പാർട്ടിക്ക് ബോധിച്ചില്ല. അതിനാൽ രാജി ചോദിച്ച് വാങ്ങാനായിരുന്നു സിപിഎം സംസ്ഥാന സെക്രെട്ടറിയേറ്റ് തീരുമാനം.
31.82°C








