Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇപ്പോഴത്തെ ഭക്ഷണത്തിൽ അജിനോമോട്ടോയ്ക്ക് വലിയ പ്രാധാന്യമുണ്ട്. പല രോഗങ്ങൾക്ക് പിന്നിലും അജിനോമോട്ടോയെയാണ് പ്രതി സ്ഥാനത്ത് നിറുത്തുന്നത്. എന്നാൽ അജിനോമോട്ടോ മാരകവിഷമാണെന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് അത് ഉത്പാദിപ്പിക്കുന്ന കമ്പനിയിലെ അധികൃതർ പറയുന്നു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടക്കുന്ന ന്യൂട്രിഷൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാർഷികസമ്മേളനത്തിൽ ഉത്പന്നം പരിചയപ്പെടുത്താനെത്തിയ കമ്പനിയുടെ പ്രതിനിധിയാണ് തെറ്റിദ്ധാരണ മാറ്റുന്ന പേപ്പർ അവതരിപ്പിച്ചത്. അജിനോമോട്ടോ എന്നാൽ രാസവസ്തുവിന്റെ പേരല്ലെന്നും 1909-ൽ ജപ്പാനിൽ ആരംഭിച്ച കമ്പനിയുടെ പേരാണെന്നും അദ്ദേഹം പറഞ്ഞു. മോണോസോഡിയം ഗ്ലുട്ടാമേറ്റിനെയാണ് അജിനോമോട്ടോയെന്ന് ്പറയുന്നത്. കരിമ്പ്, മരിച്ചിനി എന്നിവയിൽ നിന്നാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്. കരിമ്പും മരിച്ചിനിയും ശാസ്ത്രീയമായി സംസ്കരിച്ചെടുക്കുന്ന ഉത്പന്നത്തിൽ രാസവസ്തുക്കൾ ചേർക്കില്ല. ഒന്നര നൂറ്റാണ്ടായി ലോകത്തെ പല രാജ്യങ്ങളിലും ജനങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമായ മോണോസോഡിയം ഗ്ലുട്ടാമേറ്റിനെ ഇന്ത്യയിൽ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് കമ്പനിയുടെ പ്രതിനിധിയായ ഗോവിന്ദ് ബിശ്വാസ് പറഞ്ഞു. ഇന്ത്യയിൽ അജിനോമോട്ടോയെന്ന പേരിൽ വ്യാജഉത്പന്നങ്ങൾ ഇറങ്ങുന്നുണ്ടെന്നും ഇവയൊന്നും യഥാർത്ഥ അജിനോമോട്ടോയല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
32.82°C








