Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തീവെട്ടിക്കൊള്ളയെത്തുടർന്നു അടച്ചുപൂട്ടൽ ഭീക്ഷണി നേരിടുന്ന ഇന്ത്യൻ ഓർത്തോഡോക്സ് സഭയുടെ പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ എഞ്ചിനിയറിങ് കോളജിൽ അഡ്മിഷന് ആളെകിട്ടാത്തതിന്റെ പേരിൽ മുൻവർഷങ്ങളിൽ നടത്തിയ അതേ സ്കോളർഷിപ്പ് തട്ടിപ്പുപദ്ധതിയുമായി മാനേജ്‍മെന്റ് വീണ്ടും രംഗത്തെത്തിയിരിക്കുന്നതായി പരാതി.
പിരുമേട് - ഇന്ത്യൻ ഓർത്തോഡോക്സ് സഭയുടെ സ്വാശ്രയ എഞ്ചിനിയറിങ് കോളജായ പീരുമേട് മാർ ബസ്സേലിയോസ് കോളജ് ഓഫ് എഞ്ചിനിയറിങ്ങിൽ സ്കോളർഷിപ്പ് എന്ന പേരിൽ നടത്തുന്ന പ്രവേശനം " ചില കച്ചവടക്കാർ കച്ചവടം കുറയുമ്പോൾ ഡിസ്ക്കൗണ്ട് സെയിൽസ് എന്ന പേരിൽ കൂട്ടിയിട്ട് കുറച്ച് വിൽക്കുന്ന അതേ പരിപാടിയാണെന്ന് പൂർവ കാല വിദ്യാർത്ഥികൾ ഐ ടു ഐ ന്യൂസിനോട് പറഞ്ഞു
നിലവിൽ ഉള്ള ഫീസിന്റെ മൂന്നിരട്ടി കൂട്ടി ഫീസാക്കി അതിൽ നിന്ന് കുറച്ചാണ് സ്‌കോളർഷിപ്പ് എന്നപേരിൽ അഡ്മിഷൻ നൽകുന്നത്. ഇതിലും മികച്ച കോളജുകളിൽ പീരുമേട് കോളജിന്റെ നാലിലൊന്നു ഫീസ് മാത്രമേ ഉള്ളൂ എന്നിരിക്കെയാണ് ഈ കാട്ടുമുക്കിൽ കാട്ട് കൊള്ള നടക്കുന്നത്.
ഇവിടെ ഹോസ്റ്റൽ ഫീസും ഉയർന്നതാണ്. എന്നാൽ അതിനുള്ള അടിസ്ഥാന സൗകര്യങ്ങളും കുറവ്.
വിദ്യാഭ്യാസ വിചക്ഷണനായ മാത്യൂസ് പ്രഥമൻ ബാവ വിഭാവനം ചെയ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു അറപ്പുകാരന്റെ ലാഘവത്തോടെ നടത്തുന്ന മത്തായി മൂന്നാമന്റെ കാലത്തുതന്നെ ഇതിന്റെയെല്ലാം ചരമഗീതം എഴുതേണ്ടിവരും എന്ന നിലയിലായി കാര്യങ്ങൾ.
പ്രഗത്ഭരായ അഡ്മിനിസ്റ്റേറ്റർമാരെയും അധ്യാപകരെയും ഓടിച്ചു ആട്ടിൻകാട്ടവും കടലക്കയും ഏതെന്നു തിരിച്ചറിയാത്ത തീവെട്ടി കത്തനാര്മാരെ ഭരണം ഏൽപ്പിച്ചു കട്ടുമുടിച്ചു സ്ഥാപനം കടത്തിന്മേൽ കടം കയറി പൂട്ടലിന്റെ വക്കിലാണ്.
തമിഴ്നാട് കാർണ്ണാടക എഞ്ചിനിയറിങ്ങ് കോളജുകളുടെ 10 ഇരട്ടിയാണ് നിലവിൽ സഭയുടെ പീരമേഡ് എൻജിനീയർ കോളേജിൽ വാങ്ങുന്നത് എന്നാണ് പരാതി.
ഇടക്ക് അദ്ധ്യാപകരുടെ ശമ്പളം 50% കോളജ് കുറച്ചിരുന്നതും വിവാദമാവുകയും യോഗ്യതയുള്ള നല്ല അദ്ധ്യാപകർ മറ്റ് സ്ഥലങ്ങളിലേക്ക് മാറി പോകുകയും ചെയ്തിരുന്നു.
ഭരണമേറ്റിട്ടു കൊല്ലം രണ്ടായിട്ടും മത്തായി മൂന്നാമൻ സ്വീകരണ ഭ്രാന്തുപിടിച്ചു ഓടിനടക്കുന്നതല്ലാതെ ക്രിയാത്മകമായ ഒന്നും ചെയ്യുന്നില്ല. യുണിവേഴ്സിറ്റിയു ടെ അംഗികാരമില്ലാതെ സ്കോളർഷിപ്പ് പ്രവേശന പരീക്ഷയുടെ തട്ടിപ്പിനെതിരെ പൂർവ്വ വിദ്യാർത്ഥികൾ യുജിസി ക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഇപ്പോൾ.
ഇങ്ങനെ ഫീസിനത്തിലും, സംഭാവന ഇനത്തിലും കോഴ ഇനത്തിലും സഭയുടെ സ്ഥാപനങ്ങളെ മുൻനിർത്തി സഭാ മക്കളിൽ നിന്നു പോലും ലക്ഷങ്ങൾ പിഴിഞ്ഞെടുക്കുമ്പോൾ സഭ ആർക്കു വേണ്ടി കെട്ടിപടുക്കുകയാണ് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
സഭ വെറും കച്ചവട സ്ഥാപനവും ബിഷപ്പുമാർ കണ്ട്രാക്കുകളും ആയി അഥപതിക്കുമ്പോൾ വിശ്വാസി കൂട്ടം സഭാവിട്ടു ഓടുന്നതിൽ തെറ്റ് പറയാൻ പറ്റില്ല.എന്തായാലും പീരുമേഡ് കോളേജിൽ നടക്കുന്ന ഈ തീവെട്ടിക്കൊള്ള ഒരിക്കലും വച്ച് പൊറുപ്പിക്കാൻ പറ്റാത്തതാണ്.
മേലനങ്ങാതെയും വിയർക്കാതെയും തീവെട്ടികൊള്ളക്ക് ധാരാളം അവസരങ്ങൾ ഉള്ളപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇപ്പോൾ തലവേദന ആണ് എന്ന നിലപാടാണ് മത്തായി മൂന്നാമനും സംഘത്തിനും ഇപ്പോൾ ഉള്ളത്. കോഴകൊടുത്തു അധ്യാപക നിയമനം വാങ്ങിയവരാണ് ഇപ്പോൾ ദുരിദത്തിൽ ആയതു. ശമ്പളം വേണമെങ്കിൽ പിള്ളേരെ പിടിച്ചുകൊണ്ടുവരണം എന്ന അവസ്ഥയാണത്രെ ഇപ്പോൾ അവിടെയുള്ളത്. അതിനായുള്ള എളുപ്പമാർഗ്ഗമാണത്രെ ഈ സ്കോളർഷിപ്പെന്ന ഉടായിപ്പു.
പോത്തിനെന്ന അറിയാം ഏത്തവാഴ എന്നുപറഞ്ഞതുപോലെ ഐ ഓ സിയും എഞ്ചിനീയറിംഗ് കോളജും തമ്മിലെന്ന ബന്ധം . അതുകൊണ്ടു മാതാപിതാക്കളും കുട്ടികളും അബദ്ധത്തിൽ ചെന്ന് ഇവന്മാരുടെ കയ്യിൽ പെടരുത് .