Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മാർത്തോമാ സഭയിലെ അനീതിക്കെതിരെ നിരന്തരമായി ശബ്‌ദിക്കുന്ന സാബു അലക്സിന്റെ സഭയുടെ അടിവേരിളക്കുന്ന അടുത്ത കുറിപ്പ് പുറത്ത് . ഈ കുറിപ്പുകൾ എല്ലാം അപഗ്രധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. പുരോഹിത വർഗത്തിന്റെയും സില്ബന്ധികളുടെയും ദ്രവ്യാഗ്രഹമാണ് എല്ലാ പ്രശനങ്ങളുടെയും മൂലകാരണം.
സർക്കാർ അടിയന്തിരമായി ചർച്ച് ആക്ട് നടപ്പിലാക്കി സഭകൾക്ക് സാമ്പത്തിക അച്ചടക്കം ഏർപ്പെടുത്തിയില്ലെങ്കിൽ ഇവർ തന്നെ തമ്മിലടിച്ചു വിശ്വാസികൾ അവിശ്വാസികളായിത്തീർന്നു ഈ വർഗം തന്നെ ഇല്ലാതാകും എന്നതിൽ യാതൊരു സംശയവും വേണ്ട.
ഇനി സാബു അലക്സിന്റെ കുറിപ്പിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു.
സഭയിലെ അച്ചന്മാരെ സംബന്ധിച്ച് എഴുതിയ കുറിപ്പുമായി ബന്ധപ്പെട്ട് സഭയെ പറ്റി concern ഉള്ള കുറച്ച് അച്ചന്മാർ വിളിച്ച് സംസാരിച്ചിരുന്നു.
അധികം പേരും ഈ വിഭാഗത്തിൽ തൊഴിൽ ചെയ്യുന്നവരായതിനാലും ഏതെങ്കിലും മെത്രാച്ചന്റെ റജിമെന്റിലെ അംഗങ്ങൾ ആയതിനാലും അധികം പേർക്കും പ്രതികരിക്കാൻ കഴിയില്ല എന്നറിയാം.
സഭയിൽ ഒരംഗം മെത്രാച്ചന് ഒരു പരാതി നൽകിയാൽ അതിന്മേൽ എന്തു സംഭവിച്ചു എന്ന് പലപ്പോഴും പരാതിക്കാരനെ അറിയിക്കാറില്ല.
കുന്നംകുളം മലബാർ ഭദ്രാസനത്തിലെ കൊളിത്തട്ട് ഹെർമോൻ ഇടവകയിലെ കോവിഡ് കാലത്തെ വാർഷിക കണക്ക് ട്രസ്റ്റിയും വികാരിയച്ചനും ചേർന്നു തയ്യാറാക്കി കൈസ്ഥാന സമിതിയിൽ അവതരിപ്പിച്ചു പാസാക്കിയെന്ന്.
കണക്കൻ ട്രസ്റ്റി വിവരം അറിഞ്ഞതേയില്ല.
മണ്ഡലാംഗം മാത്യു ചെറിയാൻ ഇത് ചോദ്യം ചെയ്തു. പ്രയോജനമുണ്ടായില്ല. മെത്രാച്ചനുപരാതി കൊടുത്തു. കമ്മീഷനെ വച്ചു . കണക്കനു പരാതി ഇല്ലാ എന്ന് വരുത്തി. പ്രശ്നം തീർത്തു. പരാതിക്കാരൻ അറിഞ്ഞതുമില്ല.
വികാരി റവ. മഞ്ജുഷ് എബിൻ കോശി ( ഇലന്തൂർ വലിയ പള്ളി ഇടവകാംഗം - ഒറിജിനൽ ഇടവക - ചിറ്റാർ ) പട്ടം കിട്ടിയിട്ട് മൂന്ന് വർഷം. മണ്ഡലാംഗം മാത്യു ചെറിയാൻ അച്ചനെ കാണാനായി ചോദിച്ചപ്പോൾ മുൻകൂർ അപ്പോയന്റ്മെന്റ് വേണമെന്നു . ആരുടെ പണം കൊണ്ട് തിന്നു മസിലു പെരുപ്പിച്ചു നടക്കുന്നോ , അവർക്ക് കാണണമെങ്കിൽ അപ്പോയ്ന്റ്മെന്റ് വേണമെന്ന്. ഡിസ്ടിക്റ്റ് കളക്ടറല്ലേ, അപ്പോയ്മെന്റ് എടുത്തു കാണാൻ.
ഏതായാലും പലരെയും അപോയ്ന്റ്മെന്റ് എടുത്തു കാണുന്നതാണ് വിശ്വാസിക്ക് നല്ലത്. പലരുടെയും അനുഭവങ്ങൾ കേട്ടിട്ട് അതാ നല്ലത് - വിവസ്ത്രരായി കാണാൻ ഇടവരത്തില്ലല്ലോ. ഒളിക്കാനുള്ളതല്ലാം ഒളിപ്പിക്കാനും സമയം കിട്ടുമല്ലോ.?
ഇത്രയും മിടുക്കനായതു കൊണ്ട് ബാംഗ്ലൂർ ചോദിച്ചു വാങ്ങി. പ്രിംറോസ് അസിസ്റ്റന്റ് ആയി വച്ചത് ഇപ്പോൾ ബാംഗ്ലൂർ സിറ്റി അസിസ്റ്റന്റ് ആയിട്ടുണ്ട്.
ബാംഗ്ലൂർ കാർക്ക് അപോയിന്റ്മെന്റ് ഇപ്പോഴെ എടുത്തു വക്കാം ദർശനത്തിന് .
മണ്ഡലാംഗം മാത്യു ചെറിയാൻ നിവൃത്തികെട്ട് വേദനയോടെ കുടുംബമായി മാർത്തോമ്മാ സഭ വിട്ടു കത്തോലിക്ക സഭയിൽ ചേർന്നു. മദ്ബഹായിൽ അസിസ്റ്റ് ചെയ്തിരുന്ന മക്കൾ അതിലേറെ വ്യസനത്തോടെ.....
ആകെ 35 അംഗങ്ങൾ ഉണ്ടായിരുന്ന ഇടവകയിൽ നിന്ന് അഞ്ചോളം കുടുംബങ്ങൾ വിട്ടു പോയി.
ഇത്തരം പട്ടക്കാർ സഭയിൽ കൂടിവരുന്നതു കാരണം നാലേകാൽ ലക്ഷത്തിൽ നിന്നും രണ്ടു ലക്ഷമാകാൻ അധിക കാലം വേണ്ടാ.
അപ്പോൾ ഇനി ഒരു മെത്രാൻ പോലും വേണ്ടി വരില്ല.
പട്ടക്കാർ സഭയുടെ അന്തകരാവുന്ന സ്ഥിതി പരിശോധിക്കപ്പെടണം.
സാബു അലക്സ്.
തിരുവനന്തപുരം