Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ദുരൂഹ സാഹചര്യത്തിൽ പുല്ലേപ്പടി റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കാണപ്പെട്ട തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മരണവുമായും സിനഡിൽ ഭരണഘടനാ വിരുദ്ധമായ നടപടിയിലൂടെ നിയുക്ത കാതോലിക്കയായി മാറാനും ശ്രമിക്കുന്ന സേവേറിയോസ് മെത്രാപ്പോലീത്തയെ വെള്ള പൂശുവാൻ ചേപ്പാട് തോമാ എന്ന വട്ടപ്പേരിൽ അറിയപ്പെടുന്ന സൈബർ ഗുണ്ട രംഗത്ത്. വൈദികരും കുടുംബാംഗങ്ങളും ഉൾപ്പടെ നിയുക്തനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് തോമാ വെള്ളപൂശാൻ യന്ജം ആരംഭിച്ചത്. ഇതിനായി ആദ്യം നടത്തിയ ഉദ്യമം ഐ ടു ഐ ന്യൂസിലൂടെ വെളിപ്പെടുത്തൽ നടത്തിയ വൈദികനെ ഭീഷണിപ്പെടുത്തി മാപ്പുപറയിച്ചതാണ് എന്നിട്ടു അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതേ രീതിയിൽ എന്റെ അടുത്ത് വന്നപ്പോഴാണ് സംഗതി പാളി ഒടുക്കം തെറിപറഞ്ഞു ഫോണും കട്ടുചെയ്ത് ഓടി ഒളിച്ചത്.
ഇന്നലെ ഞാനുമായി നടത്തിയ സംഭാഷണം ടെലികാസ്റ് ചെയ്യ്തുകഴിഞ്ഞപ്പോൾ നൂറുകണക്കിന് ഇവന്റെ നാട്ടുകാരാണ് ഞങ്ങളെ വിളിച്ചത്. അതിൽ ചിലരുടെ പ്രതികരണം കേട്ടാലും.
പത്താംക്‌ളാസിൽ തോറ്റു കവലയിൽ ഓട്ടോ ഓടിക്കുന്നതിൽ ആർക്കും തെറ്റുപറയാൻ സാധിക്കില്ല പള്ളിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പുനടത്തി ഒരു പെണ്ണുമായി നാടുവിട്ടു പത്തുകൊല്ലം തെണ്ടിത്തിരിഞ്ഞു നാട്ടിലെത്തി ഇപ്പോൾ ഫ്രാഡ് മെത്രാന് വേണ്ടി ജയ് വിളിക്കുകയും എതിരാളികളായ മെത്രാൻമാരെ തെറിവിളിച്ചു ഒതുക്കുകയും ചെയ്യുന്ന സൈബർ കൊട്ടേഷൻ നടത്തുന്ന ഈ ക്രിമിനൽ എങ്ങനെ അസോസിയേഷൻ മെമ്പർ ആയി എന്നതാണ് ചോദ്യം. ട്രെയിൻ സംഭവത്തിൽ ഇവന്റെ വെപ്രാളം കാണുമ്പോൾ ഇവാൻ എന്തിനാണ് ഭയപ്പെടുന്നത് എന്നാണ് സ്വാഭാവികമായി ചോദ്യം ഉയരുന്നത്.
സിനിമ മേഖലയിലായിരുന്നു നാം ഫാൻസ് എന്ന പേര് കേട്ടിരുന്നത്. താരത്തിന്റെ വലിയ ഫ്ളക്സ് ബോർഡ്‌കൾ വെക്കുക , ആദ്യ ഷോ യ്ക്ക് കയറി വിസിലടിക്കുക, മറ്റു സ്റ്റാറുകളുടെ പടത്തിനു കയറി കൂവുക, അവരുടെ പോസ്റ്ററുകൾ വലിച്ചുകീറുക മേന്പൊടിക്കു അൽപ്പം ചാരിറ്റിയും ഇതൊക്കെഇവരുടെ രീതി.
ഇതുപോലെയാണ് മെത്രാൻ ഫാൻസുകളുടെ പ്രവർത്തനവും
മെത്രാനെ മഹത്വങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി വാഴ്ത്തിപ്പാടുക, ഇവരുടെ പോസ്റ്ററുകൾ ഉണ്ടാക്കി പ്രചരിപ്പിക്കുക, ഇവർ ചെയ്യുന്ന കാര്യങ്ങളെല്ലാം കൂടെപോയി ഷുട്ട്‌ചെയിതു സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുക, വിമർശിക്കുന്നവരെ തെറിപറയുക, വേണമെങ്കിൽ കായികമായി കൈകാര്യം ചെയ്യുക, പ്രതിയോഗികളായ സഹമെത്രാന്മാരെ പരിഹസിക്കുക അങ്ങനെ പോകുന്നു.
ഇങ്ങനെ പള്ളിപിടിക്കുന്നടുത്തുനിന്നു ജയ് വിളിക്കുക, മെത്രാൻ ഇറങ്ങി വരുമ്പോൾ മുട്ടുകുത്തി കുനിഞ്ഞു നിൽക്കുക എന്നി പണികൾക്കുവേണ്ടി ദിവസക്കൂലിക്ക് വെച്ചിരിക്കുന്ന ഇത്തരം സൈബർ കൊട്ടേഷൻ ടീമിൽ പെട്ട അംഗമാണ് ഈ തോമാ. തിരുവനന്തപുരത്തുള്ള മലങ്കര നാരദൻ എന്ന കത്തനാരാണ് ഇവരുടെ തലവൻ. ഇപ്പോൾ നിയുക്തനെ വെള്ളപൂശൽ എന്ന ചുമതലയുമായി ആണ് കളത്തിലിറങ്ങിയിരിക്കുന്നതു. ഇടവകയിൽനിന് പണം തട്ടി കണക്കുപോലും അവതരിപ്പിക്കാതെ പാളിയിൽ കാലുകുത്തിയിട്ടു വർഷങ്ങളായ ഇവനാണ് നിയുക്തന്റെ സൈബർ സേനാ തലവൻ എന്ന് പറയുമ്പോൾ തന്നെ ബാക്കി കാര്യങ്ങൾ എന്താണന്നു ആലോചിക്കുക.