Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലൈംഗിക പീഡന ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ കപടസന്യാസി ജ്യോതിഗിരി മഹരാജ് ഗുര്‍ഗോണിലെ ആശുപത്രിയില്‍ അനധികൃത ആശുപത്രിയുടെ മറവില്‍ അവയവക്കച്ചവടം നടത്തിയിരുന്നതായി കേസ്. ഫറൂഖ് നഗറില്‍ ആശ്രമം സ്ഥിതി ചെയ്യുന്ന ബഹോറ കലന്‍ നിവാസികളാണ് സ്വാമിയുടെ അനധികൃത ആശുപത്രിയെക്കുറിച്ചുള്ള വിവരം പൊലീസിനോടും ഗുര്‍ഗോണ്‍ ചീഫ് മെഡിക്കല്‍ ഓഫീസറോടും വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ ശസ്ത്രക്രിയാ മുറികളില്‍പ്പോലും പീഡനം നടന്നിരുന്നതായും, അവയവക്കടത്താണ് ആശുപത്രിയുടെ പ്രധാന ബിസിനസ് എന്നും പരാതിയുണ്ട്.
വിശാലമായ ആശ്രമ കാമ്പസില്‍ നൂറു കിടക്കകള്‍ ഉള്ള ആശുപത്രി ആരോഗ്യവകുപ്പ് അധികൃതരുടെ അറിവു കൂടാതെ പ്രവര്‍ത്തിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ചികിത്സയുടെ ഭാഗമായി വിവിധ ശസ്ത്രക്രിയകള്‍ക്ക് നിര്‍ദ്ദേശിക്കപ്പെടുന്നവരുടെ വൃക്കകള്‍ മുറിച്ചുമാറ്റി, അവയവക്കച്ചവട റാക്കറ്റുകള്‍ക്ക് കൈമാറിയിരുന്നുവെന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയി. അതേസമയം, ലൈംഗിക പീഡനങ്ങള്‍ക്ക് ഇരകളായ സ്ത്രീകള്‍ പരാതി നല്‍കാന്‍ മടിക്കുകയാണ്. ജ്യോതിരാജ് മഹരാജിന്റെ രാഷ്ട്രീയ സ്വാധീനം കാരണം ആശ്രമം മുഴുവനായും റെയ്ഡ് ചെയ്യാനും പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.
ആശ്രമം വക ആശുപത്രിയില്‍ ഡോക്ടര്‍മാരോ മെഡിക്കല്‍ സ്റ്റാഫോ ഇല്ലെന്ന വിവരമാണ് ആരോഗ്യ വകുപ്പ് അധികൃതരെ ഞെട്ടിക്കുന്നത്. അതേസമയം, ദിവസവും ഇവിടെ ശസ്ത്രക്രിയകള്‍ നടക്കുന്നുമുണ്ട്. റാക്കറ്റിന്റെ ഭാഗമായ ചില സര്‍ജന്മാരെ ആശമം വക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് രഹസ്യമായി ശസ്ത്രക്രിയകളും അവയവ മോഷണവും നടത്തുന്നതായാണ് പൊലീസിനു ലഭിച്ച വിവരം. ശസ്ത്രക്രിയാ മുറികളില്‍ വച്ച് സ്ത്രീകളെ മയക്കിക്കിടത്തിയ ശേഷം പ്രകൃതിവിരുദ്ധ ലൈംഗികക്രിയകള്‍ക്ക് ഉള്‍പ്പെടെ ഇരകളാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ തിങ്കളാഴ്ച ഒളിവില്‍ പോയ ജ്യോതിഗിരി മഹരാജിനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഹരിയാനയില്‍ത്തന്നെ അഞ്ചിടത്ത് ആശ്രമങ്ങളുള്ള കപടസന്യാസിയുടെ തനിനിറം വെളിച്ചത്തായതോടെ ആശ്രമങ്ങള്‍ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ പ്രക്ഷോഭം നടത്തുന്നുണ്ട്. എന്നാല്‍ ഇതുവരെ ആശ്രമങ്ങള്‍ പരിശോധിക്കാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. അതിനിടെ, സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പീഡന ദൃശ്യങ്ങളില്‍ ജ്യോതിഗിരിക്കൊപ്പം പ്രത്യക്ഷപ്പെട്ട ഒരു അന്തേവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.