Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞു നിർത്തി മർദ്ധിച്ച കേസിലെ പ്രതി അയിരൂർ പോലിസിന്റെ പിടിയിലായി. പാളയംകുന്ന് മുരിങ്ങ വിള വീട്ടിൽ സജിത്ത് (21) ആണ് പൊലീസിന്റെ പിടിയിലായത്. ഇയാൾ രണ്ടു വർഷമായി ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്യുമായിരുന്നു. വിദ്യാർത്ഥിനി സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങും വഴിയാണ് പ്രതി തടഞ്ഞു നിർത്തി ക്രൂരമായി മർദ്ധിച്ചത് . വിദ്യാർത്ഥിയുടെ രക്ഷകർത്താക്കളുടെ പരാതിയെ തുടർന്നാണ് പിടികൂടിയത്. അയിരൂർ സർക്കിൽ ഇൻസ്പെക്ടർ ജി.രാജീവ് ,എസ്.ഐ സജീവ്, ഗ്രേഡ് എസ്.ഐ അജയകുമാർ, സി.പി.ഒ മാരായ സജീർ, അഭിലാഷ് എന്നിവർ ഉൾപ്പെട്ട സംഘം പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
34.85°C








