Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അതിരപ്പിള്ളി കണ്ണൻകുഴിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കണ്ണൻകുഴി താളത്ത് വീട്ടിൽ ചാത്തകുട്ടിയുടെ മകൻ പ്രദീപ് (39) ആണ് വെട്ടേറ്റ് മരിച്ചത്. ജലനിധി പമ്പ് ഹൗസ് ഓപ്പറേറ്ററായിരുന്നു പ്രദീപ്. പുലർച്ചെ ഒരു മണിക്ക് ജോലി കഴിഞ്ഞ് മടങ്ങവേ ആയിരുന്നു ആക്രമണം.
കൊലയ്ക്ക് പിന്നിൽ പ്രദേശവാസിയായ ഗിരീഷ് ആണ്. ഇയാൾ രക്ഷപ്പെട്ടു. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് വിവരം. കണ്ണൻകുഴി പാലത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്തെ കെഎസ്ഇബി ഓഫീസിന് മുൻപിൽ വച്ചാണ് പ്രദീപിനെ ബൈക്കിൽ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്.
പ്രദീപിനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. തൃശൂർ റൂറൽ എസ്പി കെപി വിജയകുമാരന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
23.58°C








