Forecast Weather using OpenWeatherMap with PHP

Kerala

  • Friday 2:37 pm
  • 13th March, 2026
  • Clear Sky
36.68°C36.68°C
  • Humidity: 27 %
  • Wind: 4.04 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. പ്രാർത്ഥനാ ഗ്രൂപ്പിൻ്റെ മറവിൽ തട്ടിപ്പ് നടത്തിയ കാസർഗോഡ് സ്വദേശി ജോഷി തോമസാ(35)ണ് എറണാകുളത്ത് പിടിയിലായത്. ഇയാളുടെ തട്ടിപ്പിനിരയായ 45 പേർ നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ‘സെൻ്റ് ജോർജ്’ എന്ന പ്രാർത്ഥനാ ഗ്രൂപ്പിൻ്റെ മറവിലാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. വിദേശത്തിരുന്നായിരുന്നു ഇയാളുടെ തട്ടിപ്പ് പരിപാടികൾ. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ വീണ്ടും വിദേശത്തേക്ക് കടന്ന ഇയാൾ കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് മുംബൈയിലെത്തിയിരുന്നു. മുംബൈ വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിമാനത്താവള അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ പൊലീസ് പിടിയിലായത്.

ജോഷിയുടെ ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്ന മാർഗരറ്റ് എന്ന യുവതി നേരത്തെ അറസ്റ്റിലായിരുന്നു. പ്രാർത്ഥനാ ഗ്രൂപ്പ് വഴി പരിചയപ്പെട്ട സ്ത്രീകളിൽ നിന്ന്, ഇംഗ്ലണ്ടിൽ ജോലി വാദ്ഗാനം ചെയ്ത് പണം തട്ടിയ കേസിലാണ് മാർഗരറ്റ് അറസ്റ്റിലായത്. മാർഗരറ്റിൽ നിന്നാണ് പൊലീസിന് ജോഷിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഇരുവർക്കുമെതിരെ വിവിധ ജില്ലകളിലായി ഒട്ടേറെ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇവർക്കെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ ജോഷി ഉൾപ്പെടെയുള്ളവരുടെ യാത്രകൾ കേരള പൊലീസ് നിരീക്ഷിച്ചിരുന്നു. പ്രാർത്ഥനാ കേന്ദ്രത്തിൻ്റെ ചുമതല ഉണ്ടയിരുന്ന ജിമ്മി, ജിബു എന്നിവരുടെ അറിവോടെയാണ് ഇവർ പണം തട്ടിയത്. കാഞ്ഞങ്ങാട് ധ്യാനകേന്ദ്രത്തിൽ പ്രാർത്ഥനക്കെത്തിയ സ്ത്രീകളിൽ പലരും ഒരു ലക്ഷം രൂപ മുതൽ ഏഴ് ലക്ഷം രൂപ വരെ നൽകിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Readers Comment

Add a Comment