Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കന്യാകുമാരി-കൊല്ലം മെമ്മുവിന് നേരെ നടന്ന കല്ലേറിൽ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം വർക്കല വെട്ടൂർ എട്ടാം വാർഡ് മെമ്പർ പ്രശോഭകുമാരിക്കാണ് സാമൂഹ്യവിരുദ്ധരുടെ കല്ലേറിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റത്. കഴക്കൂട്ടത്തിനും കൊച്ചുവേളിക്കും ഇടയ്ക്കുവച്ചാണ് സാമൂഹ്യവിരുദ്ധർ കരിങ്കല്ലുകൾ വലിച്ചെറിഞ്ഞത്. അഴിയില്ലാത്ത ജനലിലൂടെ പാഞ്ഞുവന്ന കരിങ്കല്ല് പ്രശോഭകുമാരിയുടെ കഴുത്തിൽ പതിക്കുകയായിരുന്നു. സഹയാത്രക്കാർ ഉടൻ തന്നെ അപായ ചങ്ങല വലിച്ച് ട്രയിൻ നിറുത്തി. കല്ലേറിൽ അബോധാവസ്ഥയിലായ പ്രശോഭകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേ സമയം ഈ റൂട്ടിൽ സാമൂഹ്യവിരുദ്ധരുടെ കല്ലേറ് നിരന്തരം ഉണ്ടാകുന്നതായി യാത്രക്കാർ പരാതിപ്പെട്ടു. റെയിൽവേ പൊലീസിനോട് പലവട്ടം പരാതിപറഞ്ഞിട്ടും നടപടിയുണ്ടാകാത്തതാണ് ഇന്നത്തെ അപകടത്തിന് കാരണമെന്ന് യാത്രക്കാർ ആരോപിച്ചു.
23.58°C








