Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യുന്നു എന്ന പരാതിയുമായി ഇരുപത്തിനാലുകാരി. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ 4 )൦ വർഷ എം ബി ബി എസ് വിദ്യാർഥിയായ റിനീഷിനെതിരെയാണ് പെൺകുട്ടി പരാതി ഉന്നയിച്ചിരിക്കുന്നത്.
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം ലക്കിടി പേരൂർ വില്ലേജിൽ പാതിരിപ്പാല പേരൂർ റോഡിൽ കിഴക്കേ തൈവളപ്പിൽ വീട്ടിൽ മുഹമ്മദാലി മകൻ 25 വയസുള്ള റിനീഷിനെതിരെയാണ് പെൺകുട്ടി പരാതി ഉന്നയിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴ സ്വദേശിയായ 23 വയസുള്ള പെൺകുട്ടി കുറച്ചു വര്ഷങ്ങളായി തിരുവനന്തപുരത്തു ഒരു സൂപ്പർ മാർക്കറ്റിൽ ജോലി നോക്കി കൊണ്ടിരിക്കുകയായിരുന്നു. റിനീഷ് ഈ യുവതിമായി ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നൽകിയ ശേഷം യുവതിയെ നേരിൽ കാണുകയും എംബിബിഎസ് വിദ്യാർത്ഥിയായ റിനീഷ് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും തുടർന്ന് സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു എന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്.
2021 ജൂണിനും 2022 ജൂണിനും ഇടയിൽ ഹോട്ടൽ റൂമുകൾ ഉൾപ്പെടെ പലയിടങ്ങളിലും വച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിചു എന്നാണു യുവതി പോലീസിന് നൽകിയിരിക്കുന്ന മൊഴിയിൽ പറഞ്ഞിരിക്കുന്നത്. ഇതിനു ശേഷം വിവാഹക്കാര്യം പറഞ്ഞ യുവതിയോട്, വിവാഹ ആവശ്യത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുതുകയും ചെയ്തു.
യുവതിയുടെ പരാതിയിൽ വെഞ്ഞാറമൂട് പോലീസാനു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . റിനീഷിനു ഇപ്പോൾ ക്സാവും നടക്കുന്നതിനാൽ ഇന്ററിം മ്ബിൽ ലഭിക്കുകയും തുടർന്ന് ഹൈ കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിക്കുകയും ചെയ്തിട്ടുണ്ട്. പരാതിക്കാരി കേസിൽ ഉറച്ചു നിൽക്കുന്നതിനാൽ പരാതിയുമായി മുന്നോട്ടു പോകുന്നു എന്നാണ് വെഞ്ഞാറമൂട്പോലീസ് ഐ ടു ഐ ന്യൂസിനോട് പറഞ്ഞത്.
23.58°C








