Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്ലസ് ടു വിദ്യാർഥിനികൾ തമ്മിൽ ഫോണിലൂടെയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. വിദ്യാർഥിനികളിലൊരാൾ ആൺസുഹൃത്തുക്കളെ വിളിച്ചു വരുത്തി സഹപാഠിയുടെ വീട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് തടസം പിടിക്കാനെത്തിയ അയൽവാസിക്ക് കുത്തേറ്റു. മങ്ങാട്ട് പരിഷിത്ത് ഭവനിൽ അശോകൻ(55)നാണ് കുത്തേറ്റത്ത്.
കഴിഞ്ഞ ദിവസം രാത്രി 8.30ന് ആയിരുന്നു സംഭവം. മങ്ങാട് സ്വദേശിനിയും ഞീഴൂർ പഞ്ചായത്തിലെ തിരുവമ്പാടി സ്വദേശിനിയും തമ്മിലുണ്ടായ തർക്കത്തിൽ തിരുവമ്പാടി സ്വദേശിനി കോട്ടയം കുറിച്ചി സ്വദേശികളായ നാല് ആൺ സുഹൃത്തുക്കളെ വിളിച്ചുവരുത്തി വീടാക്രമിക്കുകയായിരുന്നു. പെൺകുട്ടിയും ഇവർക്കൊപ്പം കാറിൽ രാത്രി മങ്ങാട്ടുള്ള പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. മാരകായുധങ്ങളുമായാണ് ഇവർ കാറിൽ എത്തിയതെന്ന് നാട്ടുകാർ പറയുന്നു.വീട്ടിൽ ബഹളം നടക്കുന്നതിനിടെ വിവരം തിരക്കാൻ എത്തിയപ്പോഴാണ് അയൽവാസി അശോകന് കുത്തേറ്റതെന്ന് പൊലീസ് പറയുന്നു. അശോകൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബഹളത്തിനിടയിൽ ആക്രമിക്കാൻ എത്തിയവർ പടക്കം എറിഞ്ഞതായും നാട്ടുകാർ പറയുന്നു.പെൺകുട്ടിയേയും കുറിച്ചി സ്വദേശികളായ ജിബിൻ, സുബീഷ് എന്നിവരെയും കടുത്തുരുത്തി എസ്.ഐ ബിബിൻ ചന്ദ്രൻറെ നേതൃത്വത്തിൽ പൊലീസ് പിടികൂടി. മറ്റു രണ്ടു പേർ ഓടി രക്ഷപ്പെട്ടു
36.68°C








