Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോഴിക്കോട്: റിട്ട. സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികളുൾപ്പെടെ കുടുംബത്തിലെ ആറു പേരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കല്ലറ തുറന്ന് മൃതദേഹങ്ങള്‍ പരിശോധിച്ച് തുടങ്ങി. 16 വര്‍ഷം മുമ്പത്തേതുൾപ്പെടെ ഇടവേളകളിലുണ്ടായ ബന്ധുക്കളുടെ മരണങ്ങള് കൊലപാതകമാണെന്ന പരാതിയെ തുടര്‍ന്നാണ് കോടതി അനുമതിയോടെ ക്രൈംബ്രാഞ്ച് മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിക്കുന്നത്. അവസാനം മരണപ്പെട്ട സിലിയുടെയും ഒന്നര വയസുള്ള കുഞ്ഞിന്റെയും കല്ലറകളാണ് ആദ്യം തുറന്നത്. മൃതദേഹത്തിലെ പല്ലും അസ്ഥികളുമാണ് പരിശോധിക്കാൻ അന്വേഷസംഘം ശേഖരിക്കുക.
റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായ അന്നമ്മ, മകന് റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന് പുലിക്കയം സ്വദേശി റിട്ട. അധ്യാപകൻ പൊന്നാമറ്റം സക്കറിയയുടെ മകന് ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ ഒന്നരവയസ്സുള്ള കുഞ്ഞ് അല്‍ഫോന്‍സ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ ഇടവേളകളിൽ മരിച്ചത്. ഇവരില്‍ നാലുപേരെ അടക്കിയത് കൂടത്തായി സെമിത്തേരിയിലും രണ്ടുപേരെ കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ്. ആവശ്യമെങ്കില്‍ കോടഞ്ചേരിയിലെ കല്ലറയിലും ശാസ്ത്രീയ പരിശോധന നടത്തും.
രാവിലെ റൂറല്‍ എസ്.പി കെ.ജി. സൈമണിൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെയും ആർ.ഡി.ഒ, തഹസിൽദാർ ഉൾപ്പെടെ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് കല്ലറ തുറന്നത്. ഇവിടെവെച്ചുതന്നെ ഫോറന്‍സിക് -സയൻറിഫിക് വിഭാഗം വിദഗ്ധര്‍ പരിശോധന നടത്തും.
2002 ആഗസ്റ്റ് 22നാണ് അന്നമ്മ മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതോടെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. 2008 ആഗസ്റ്റ് 26ന് ഛര്‍ദ്ദിച്ച് അവശനായി ഭർത്താവ് ടോം തോമസും മരിച്ചു.
2011 സെപ്റ്റംബര്‍ 30ന് മകന് റോയ് തോമസും പിന്നാലെ ബന്ധു മാത്യുവും തുടർന്ന് ബന്ധു ഷാജുവിന്റെ കുഞ്ഞ് അൽഫോൺസും ആറു മാസത്തിനു ശേഷം അമ്മ സിലിയും മരിക്കുകയായിരുന്നു.
27.82°C








