Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം: പൊതുവഴിയിൽ വെച്ച് കൈക്കൂലി വാങ്ങിയ വനിതാ ജൂനിയര്‍ ഹെൽത്ത് ഇൻസ്പെക്ടര്‍ പിടിയിൽ. മഫ്തിയിലെത്തിയ ഉദ്യോഗസ്ഥ സംഘമാണ് ജൂനിയര്‍ ഹെൽത്ത് ഇൻസ്പെക്ടറെ പിടികൂടിയത്. വനിതാ ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘത്തെ തിരിച്ചറിയാതെ ബഹളമുണ്ടാക്കി രക്ഷപെടാൻ ഇവര്‍ ശ്രമിച്ചെങ്കിലും ശ്രമം പാളുകയായിരുന്നു.
കോടതിയിൽ ഹാജരാക്കി നിയമനടപടികള്‍ക്ക് പിന്നാലെ ഇവരെ സസ്പെൻഡ് ചെയ്ത് കോര്‍പ്പറേഷൻ ഉത്തരവിറക്കി. തിരുവനന്തപുരം കോര്‍പ്പറേഷൻ ജഗതി സോണൽ ഓഫീസിലെ ജൂനിയര്‍ ഹെൽത്ത് ഇൻസ്പെക്ടറായ എം എ സരിതയാണ് പിടിയിലായത്. വഴുതക്കാട് പുതുതായി തുടങ്ങുന്ന ഇൻ്റീരിയര്‍ ഡിസൈനിങ് സ്ഥാപനത്തിന്‍റെ ലൈസൻസിനായി അപേക്ഷ നല്‍കിയ ഷിബു കൃഷ്ണനിൽ നിന്ന് കൈക്കൂലി വാങ്ങിയതിനു പിന്നാലെയായിരുന്നു ഇവരെ പിടികൂടിയത്. തന്നെ പിടിച്ചത് വിജിലൻസ് ആണെന്ന് അറിയാതെ നടുറോഡിൽ ബഹളം വെച്ച് രക്ഷപെടാൻ സരിത ശ്രമിച്ചെങ്കിലും വിഫലമായി. അനുമതി നല്‍കണമെങ്കിൽ 5000 രൂപ കൈക്കൂലി വേണമെന്ന് ഷിബുവിനോട് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം ചൂണ്ടിക്കാട്ടി ഷിബു കൃഷ്ണൻ വിജിലൻസ് ദക്ഷിണ മേഖല സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് വിജിലൻസിന്‍റെ നിര്‍ദ്ദേശപ്രകാരം ഷിബുവും ഓപ്പറേഷന്‍റെ ഭാഗമാകുകയായിരുന്നു. പണം നല്‍കാമെന്ന് ഷിബു സരിതയെ വിളിച്ച് അറിയിച്ചു. വെള്ളിയാഴ്ച ഓഫീസിൽ എത്താനായിരുന്നു സരിതയുടെ നിര്‍ദ്ദേശം. എന്നാൽ പിന്നീട് ജഗതി - പൂജപ്പുര റോഡിൽ മറ്റൊരു സ്ഥലം സരിത നിര്‍ദ്ദേശിക്കുകയായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വിജിലൻസ് സംഘവും ഇവിടെയെത്തി സ്വകാര്യ വാഹനത്തിൽ അൽപം മാറി നിലയുറപ്പിച്ചു. നാലരയോടെ സ്ഥലത്ത് എത്തിയ സരിതയ്ക്ക് വിജിലൻസ് നേരത്തെ കൈമാറിയ നോട്ടുകള്‍ ഷിബു കൈമാറുകയായിരുന്നു. ഇതോടെ വിജിലൻസ് സംഘം ഇവരെ പിടികൂടി. ദക്ഷിണ മേഖല ഡിവൈഎസ്‍പി അനിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഉദ്യോഗസ്ഥയെ പിടികൂടിയത്.
27.82°C








