Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തുര്‍ക്കിയിലെ ചരിത്ര സ്മാരകമായ ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കി മാറ്റിയതിനു പിന്നാലെ പ്രതിഷേധവുമായി വിവിധ രാജ്യങ്ങള്‍. അമേരിക്ക, റഷ്യ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെയാണ് വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചത്.

എര്‍ദൊഗാന്റെ തീരുമാനം ഖേദകരമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ ചീഫ് ജോസഫ് ബൊരെല്‍ പ്രതികരിച്ചത്. ഹഗിയ സോഫിയയെ മസ്ജിദ് ആക്കി മാറ്റിയ തുര്‍ക്കി സര്‍ക്കാര്‍ തീരുമാനത്തില്‍ ഞങ്ങള്‍ നിരാശരാണെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് മോര്‍ഗന്‍ ഒര്‍ടാഗസ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. പുരോഗമന ലോകത്തിനു നേരെയുള്ള പ്രകോപനം ആണ് തുര്‍ക്കി നീക്കം എന്നാണ് ഗ്രീസ് പ്രതികരിച്ചത്.

' എര്‍ദൊഗാന്‍ ഉയര്‍ത്തുന്ന ദേശീയത അദ്ദേഹത്തിന്റെ രാജ്യത്തെ ആറ് നൂറ്റാണ്ട് പിന്നോട്ടടിപ്പിക്കുന്നു,' ഗ്രീസ് സാംസ്‌കാരിക മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സമാനമായി തന്നെ റഷ്യന്‍ വിദേശ കാര്യമന്ത്രാലയവും പ്രതികരിച്ചു. ഇത് ഒരു പള്ളിയായി മാറ്റുന്നത് മുസ്ലിം ലോകത്തിന് ഒന്നും ചെയ്യുന്നില്ല. അത് രാഷ്ട്രങ്ങളെ ഒന്നിപ്പിക്കുന്നില്ല. നേരെ മറിച്ച് അവരെ തമ്മില്‍ അകറ്റുന്നു,' റഷ്യന്‍ വിദേശ കാര്യ ഡെപ്യൂട്ടി ഹെഡ് വ്‌ളാദിമര്‍ ദസ്‌കബരൊവ് പറഞ്ഞു. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നാണ് തുര്‍ക്കിയോട് യുനസ്‌കോ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹാഗിയ സോഫിയയെ മുസ്ലിം ആരാധനാലയമാക്കിയതായി വെള്ളിയാഴ്ച തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ അറിയിച്ചിരുന്നു. ആധുനിക തുര്‍ക്കി സ്ഥാപകര്‍ ആരാധനാലയത്തെ മ്യൂസിയമാക്കി മാറ്റയത് നിയമ വിരുദ്ധമാണെന്ന് തുര്‍ക്കി കോടതി വിധിച്ചതിനു പിന്നാലെയാണ് എര്‍ദൊഗാന്റെ പ്രഖ്യാപനം. ഇസ്താംബൂളിലെ ഹാഗിയ സോഫിയ എന്ന ചരിത്ര സ്മാരകം പള്ളിയാക്കി മാറ്റുന്നതിനെതിരെ ആഗോള തലത്തില്‍ വിമര്‍ശനം ഉയരുന്നതിനിടെയായിരുന്നു എര്‍ദൊഗാന്റെ തീരുമാനം.

1453 ല്‍ ഓട്ടോമന്‍ പടനായകര്‍ ഇപ്പോഴത്തെ ഇസ്താംബൂള്‍ കീഴടക്കുന്നതിനു മുമ്പ് ഈ പള്ളി ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ വിശ്വാസികളുടെ പ്രധാന ആരാധനായലമായിരുന്നു. ഇപ്പോഴത്തെ തുര്‍ക്കി സ്ഥാപിതമായ ഘട്ടത്തില്‍ ഈ ആരാധനാലയം മുസ്ലിം പള്ളി ആക്കുകയായിരുന്നു. പിന്നീട് 1934 ല്‍ ആണ് പള്ളി മ്യൂസിയം ആക്കുന്നത്.

തുര്‍ക്കിയിലെ ചരിത്ര സ്മാരകമായ ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കി മാറ്റിയതിനു പിന്നാലെ പ്രതിഷേധവുമായി വിവിധ രാജ്യങ്ങള്‍. അമേരിക്ക, റഷ്യ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെയാണ് വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചത്.

എര്‍ദൊഗാന്റെ തീരുമാനം ഖേദകരമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ ചീഫ് ജോസഫ് ബൊരെല്‍ പ്രതികരിച്ചത്. ഹഗിയ സോഫിയയെ മസ്ജിദ് ആക്കി മാറ്റിയ തുര്‍ക്കി സര്‍ക്കാര്‍ തീരുമാനത്തില്‍ ഞങ്ങള്‍ നിരാശരാണെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് മോര്‍ഗന്‍ ഒര്‍ടാഗസ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. പുരോഗമന ലോകത്തിനു നേരെയുള്ള പ്രകോപനം ആണ് തുര്‍ക്കി നീക്കം എന്നാണ് ഗ്രീസ് പ്രതികരിച്ചത്.

' എര്‍ദൊഗാന്‍ ഉയര്‍ത്തുന്ന ദേശീയത അദ്ദേഹത്തിന്റെ രാജ്യത്തെ ആറ് നൂറ്റാണ്ട് പിന്നോട്ടടിപ്പിക്കുന്നു,' ഗ്രീസ് സാംസ്‌കാരിക മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സമാനമായി തന്നെ റഷ്യന്‍ വിദേശ കാര്യമന്ത്രാലയവും പ്രതികരിച്ചു. ഇത് ഒരു പള്ളിയായി മാറ്റുന്നത് മുസ്ലിം ലോകത്തിന് ഒന്നും ചെയ്യുന്നില്ല. അത് രാഷ്ട്രങ്ങളെ ഒന്നിപ്പിക്കുന്നില്ല. നേരെ മറിച്ച് അവരെ തമ്മില്‍ അകറ്റുന്നു,' റഷ്യന്‍ വിദേശ കാര്യ ഡെപ്യൂട്ടി ഹെഡ് വ്‌ളാദിമര്‍ ദസ്‌കബരൊവ് പറഞ്ഞു. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നാണ് തുര്‍ക്കിയോട് യുനസ്‌കോ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹാഗിയ സോഫിയയെ മുസ്ലിം ആരാധനാലയമാക്കിയതായി വെള്ളിയാഴ്ച തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ അറിയിച്ചിരുന്നു. ആധുനിക തുര്‍ക്കി സ്ഥാപകര്‍ ആരാധനാലയത്തെ മ്യൂസിയമാക്കി മാറ്റയത് നിയമ വിരുദ്ധമാണെന്ന് തുര്‍ക്കി കോടതി വിധിച്ചതിനു പിന്നാലെയാണ് എര്‍ദൊഗാന്റെ പ്രഖ്യാപനം. ഇസ്താംബൂളിലെ ഹാഗിയ സോഫിയ എന്ന ചരിത്ര സ്മാരകം പള്ളിയാക്കി മാറ്റുന്നതിനെതിരെ ആഗോള തലത്തില്‍ വിമര്‍ശനം ഉയരുന്നതിനിടെയായിരുന്നു എര്‍ദൊഗാന്റെ തീരുമാനം.

1453 ല്‍ ഓട്ടോമന്‍ പടനായകര്‍ ഇപ്പോഴത്തെ ഇസ്താംബൂള്‍ കീഴടക്കുന്നതിനു മുമ്പ് ഈ പള്ളി ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ വിശ്വാസികളുടെ പ്രധാന ആരാധനായലമായിരുന്നു. ഇപ്പോഴത്തെ തുര്‍ക്കി സ്ഥാപിതമായ ഘട്ടത്തില്‍ ഈ ആരാധനാലയം മുസ്ലിം പള്ളി ആക്കുകയായിരുന്നു. പിന്നീട് 1934 ല്‍ ആണ് പള്ളി മ്യൂസിയം ആക്കുന്നത്.

 

 

തുര്‍ക്കിയിലെ ചരിത്ര സ്മാരകമായ ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കി മാറ്റിയതിനു പിന്നാലെ പ്രതിഷേധവുമായി വിവിധ രാജ്യങ്ങള്‍. അമേരിക്ക, റഷ്യ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെയാണ് വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചത്.

എര്‍ദൊഗാന്റെ തീരുമാനം ഖേദകരമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ ചീഫ് ജോസഫ് ബൊരെല്‍ പ്രതികരിച്ചത്. ഹഗിയ സോഫിയയെ മസ്ജിദ് ആക്കി മാറ്റിയ തുര്‍ക്കി സര്‍ക്കാര്‍ തീരുമാനത്തില്‍ ഞങ്ങള്‍ നിരാശരാണെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് മോര്‍ഗന്‍ ഒര്‍ടാഗസ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. പുരോഗമന ലോകത്തിനു നേരെയുള്ള പ്രകോപനം ആണ് തുര്‍ക്കി നീക്കം എന്നാണ് ഗ്രീസ് പ്രതികരിച്ചത്.

' എര്‍ദൊഗാന്‍ ഉയര്‍ത്തുന്ന ദേശീയത അദ്ദേഹത്തിന്റെ രാജ്യത്തെ ആറ് നൂറ്റാണ്ട് പിന്നോട്ടടിപ്പിക്കുന്നു,' ഗ്രീസ് സാംസ്‌കാരിക മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സമാനമായി തന്നെ റഷ്യന്‍ വിദേശ കാര്യമന്ത്രാലയവും പ്രതികരിച്ചു. ഇത് ഒരു പള്ളിയായി മാറ്റുന്നത് മുസ്ലിം ലോകത്തിന് ഒന്നും ചെയ്യുന്നില്ല. അത് രാഷ്ട്രങ്ങളെ ഒന്നിപ്പിക്കുന്നില്ല. നേരെ മറിച്ച് അവരെ തമ്മില്‍ അകറ്റുന്നു,' റഷ്യന്‍ വിദേശ കാര്യ ഡെപ്യൂട്ടി ഹെഡ് വ്‌ളാദിമര്‍ ദസ്‌കബരൊവ് പറഞ്ഞു. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നാണ് തുര്‍ക്കിയോട് യുനസ്‌കോ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹാഗിയ സോഫിയയെ മുസ്ലിം ആരാധനാലയമാക്കിയതായി വെള്ളിയാഴ്ച തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ അറിയിച്ചിരുന്നു. ആധുനിക തുര്‍ക്കി സ്ഥാപകര്‍ ആരാധനാലയത്തെ മ്യൂസിയമാക്കി മാറ്റയത് നിയമ വിരുദ്ധമാണെന്ന് തുര്‍ക്കി കോടതി വിധിച്ചതിനു പിന്നാലെയാണ് എര്‍ദൊഗാന്റെ പ്രഖ്യാപനം. ഇസ്താംബൂളിലെ ഹാഗിയ സോഫിയ എന്ന ചരിത്ര സ്മാരകം പള്ളിയാക്കി മാറ്റുന്നതിനെതിരെ ആഗോള തലത്തില്‍ വിമര്‍ശനം ഉയരുന്നതിനിടെയായിരുന്നു എര്‍ദൊഗാന്റെ തീരുമാനം.


1453 ല്‍ ഓട്ടോമന്‍ പടനായകര്‍ ഇപ്പോഴത്തെ ഇസ്താംബൂള്‍ കീഴടക്കുന്നതിനു മുമ്പ് ഈ പള്ളി ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ വിശ്വാസികളുടെ പ്രധാന ആരാധനായലമായിരുന്നു. ഇപ്പോഴത്തെ തുര്‍ക്കി സ്ഥാപിതമായ ഘട്ടത്തില്‍ ഈ ആരാധനാലയം മുസ്ലിം പള്ളി ആക്കുകയായിരുന്നു. പിന്നീട് 1934 ല്‍ ആണ് പള്ളി മ്യൂസിയം ആക്കുന്നത്.

Readers Comment

Add a Comment