Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്സും സിപിഎമ്മും. ഇരുപാര്‍ട്ടികളുടേയും സംസ്ഥാന നേതൃത്വങ്ങള്‍ ആണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്.
പശ്ചിമ ബംഗാളിലെ ശേഷിക്കുന്ന രാഷ്ട്രീയ സാധ്യത ഒരുമിച്ച് നില്‍ക്കുന്നിടത്ത് മാത്രമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഇരുപാര്‍ട്ടികളും ഒരുമിച്ച് നിന്ന് പോരാടാന്‍ തീരുമാനിച്ചത്. ഒരുമിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ഇരുപാര്‍ട്ടികളും അപ്രസക്തമാകുമെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം.
ദേശീയ നേതാക്കളില്‍ ചിലരുടെ എതിര്‍പ്പ് അവഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. പൊതുമിനിമം പരിപാടി രൂപീകരിച്ച് അതിന്റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പിനെ നേരിടുക.
ഇന്ന് വൈകീട്ട് കൊല്‍ക്കത്തയില്‍ സഖ്യരൂപീകരണ നീക്കം പരസ്യമായി പ്രഖ്യാപിക്കും. സിപിഎമ്മിനൊപ്പം മറ്റ് ഇടത് സംഘടനകളും പ്രഖ്യാപനത്തില്‍ പങ്കെടുക്കും.
24.47°C








