Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്പ്രിൻക്ലർ കരാറുമായുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്പ്രിൻക്ലർ കരാറിൽ കള്ളം കൈയോടെ പിടിക്കപ്പെട്ടപ്പോൾ കളവ് മുതൽ ഉപേക്ഷിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തതെന്നാണ് ചെന്നിത്തല വിമർശിച്ചത് . തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലെ കള്ളന്റേതിന് സമാനമാണ് സർക്കാർ നിലപാടെന്നും ചെന്നിത്തല പരിഹസിച്ചു. സ്പ്രിൻക്ലർ കരാറിൽ സർക്കാർ മലക്കം മറിഞ്ഞെന്നും കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞതായും ചെന്നിത്തല അവകാശപ്പെട്ടു . ഡാറ്റ അനാലിസിസ് സ്പ്രിൻക്ലറിൽ നിന്ന് സി - ഡിറ്റിലെത്തിയത് പ്രധാന നേട്ടമാണ് . കരാറിൽ നിന്ന് സി ഡിറ്റിനേയും ഐ.ടി മിഷനേയും മാറ്റി നിർത്തിയിരിക്കുകയായിരുന്നു . നിയമവകുപ്പും കരാറിനെ കുറിച്ച് അറിഞ്ഞിരുന്നില്ല . മന്ത്രിസഭയോ എൽ.ഡി.എഫോ കരാറിനെ കുറിച്ച് ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു . കരാറുമായി മുന്നോട്ട് പോയിരുന്നെങ്കിൽ മലയാളികളുടെ ആരോഗ്യവിവരങ്ങൾ സ്പ്രിൻക്ലറിന്റെ കൈയിലായേനെ . ഇത് തെരഞ്ഞെടുപ്പുകൾക്കായി ഉപയോഗിക്കപ്പെടുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
24.47°C








