Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് വ്യാപനത്തിൽ കേരളത്തിൽ ഉയർന്ന സ്പ്രിംഗ്ളർ കരാറിൽ ദുരൂഹത ഇനിയും ബാക്കിയെന്ന ആരോപണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി ജനങ്ങൾക്ക് ബോധ്യമായിട്ടില്ല. അതേ സമയം വിദേശ നിയമം അടിസ്ഥാനമാക്കി ഏതെങ്കിലും സംസ്ഥാനത്തിന് ഇങ്ങനെ ഒരു കരാർ ഉണ്ടാക്കാൻ സാധിക്കുമോ എന്നും ഇതിനുള്ള അധികാരം എവിടുന്ന് കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിക്കാത്തതാണ് കരാർ. ബന്ധപ്പെട്ട ഒരു വകുപ്പും തന്നെ കരാർ കണ്ടിട്ടുമില്ല. സർക്കാരിന്റെ ഭാഗത്ത് ഇത് സംബന്ധിച്ചുള്ള ഫയലുകൾ ഇല്ലാ എന്നതും ദുരൂഹത കൂട്ടുകയാണ്. ഈ സംശയങ്ങൾ എല്ലാം ബാക്കി നിൽകുമ്പോൾ ഇതിനുള്ള മറുപടി പറയേണ്ടത് മുഖ്യമന്ത്രി മാത്രമാണെന്നും അദ്ദേഹം ആവർത്തിച്ച് പറഞ്ഞു.
24.47°C








