Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഗോഡ്സെ അനുകൂല പരാമർശത്തിൽ പ്രഗ്യാ സിംങ് താക്കൂറിനെതിരെ നടപടിയെടുക്കാതെ ബിജെപി. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഗ്യാ സിംങിനെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാലിപ്പോൾ പ്രഗ്യാസിംങിനെതിരെ നടപടി വേണ്ടെന്നാണ് ബിജെപി തീരുമാനം. വിവാദ പരാമർശത്തിൽ നടപടി വേണ്ടെന്ന് തീരുമാനിച്ചത് അമിത് ഷാ സ്ഥാനമൊഴിയുന്നതിനു മുൻപാണെന്നാണ് വ്യക്തമാക്കുന്നത്.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെ രാജ്യസ്നേഹിയാണെന്ന വിവാദ പരാമർശമാണ് ബിജെപി എംപി പ്രഗ്യാസിംഗ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രഗ്യയെ പരസ്യമായി തള്ളിപറഞ്ഞ് അന്ന് രംഗത്തെത്തിയിരുന്നു. രാഷ്ട്രപിതാവിന്റെ ഘാതകനെ വാഴ്ത്തിയ പ്രഗ്യക്ക് മാപ്പില്ലെന്നും നടപടിയെടുക്കുമെന്നുമാണ് ഇരുവരും വ്യക്തമാക്കിയത്.
24.47°C








