Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കെ.പി.സി.സി പുനഃസംഘടനയോടെ മലപ്പുറം ജില്ലയിലെ കോൺഗ്രസിലുണ്ടായ അതൃപ്തി എ ഗ്രൂപ്പിനെ പിളർപ്പിലെത്തിച്ചു. കെ.പി.സി.സി പുനഃസംഘടനയിൽ, എ ഗ്രൂപ് ജില്ലയിൽനിന്ന് മുൻ ഡി.സി.സി പ്രസിഡൻറ് ഇ. മുഹമ്മദ് കുഞ്ഞി, കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡൻറ് വി.എസ്. ജോയി, നിലവിലെ കെ.പി.സി.സി സെക്രട്ടറി വി.എ. കരീം എന്നിവർക്ക് ഭാരവാഹിത്വം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പട്ടിക വന്നപ്പോൾ കരീമിന് മാത്രമാണ് പദവി ലഭിച്ചത്. ഇതിനുപിന്നിൽ ആര്യാടൻ മുഹമ്മദിന്റെ പ്രത്യേക താൽപര്യമാണെന്ന വാദം ഉയർന്നു വന്നു. പട്ടിക പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞമാസം മലപ്പുറത്തും യോഗം ചേർന്നിരുന്നു.ഈ യോഗത്തിൽ മകൻ ആര്യാടൻ ഷൗക്കത്തിനെയും വി.എ. കരീമിനെയും മുൻനിരയിലേക്ക് കൊണ്ടുവന്നതും എ ഗ്രൂപ്പിലെ ആര്യാടൻ വിരുദ്ധരിൽ അതൃപ്തിയുളവാക്കിയിരുന്നു. അതിനിടെ കോഴിക്കോട്ട് അഞ്ചും പാലക്കാട്ട് മൂന്നുപേരെയും എ ഗ്രൂപ്പിൽനിന്ന് ജനറൽ സെക്രട്ടറിമാരായി പരിഗണിച്ചപ്പോൾ വലിയ സംഘടന സംവിധാനമുള്ള മലപ്പുറത്ത് എണ്ണം ഒന്നായി ചുരുങ്ങി. ഇതിൻറെ പിന്നിലും ആര്യാടൻറെ താൽപര്യം മാത്രം മുൻനിർത്തി നേതാക്കൾ പ്രവർത്തിച്ചെന്നും ഇനിയത് അനുവദിക്കില്ലെന്നും ഇവർ വ്യക്തമാക്കി.
28.54°C








