Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സെൻകുമാർ വിഷയത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ബിഡിജെഎസ്. സെൻകുമാറിനെ നിലയ്ക്ക് നിർത്താൻ സംഘടന തയാറാകണം. ആർഎസ്എസ് നേതൃത്വം പ്രശ്‌നത്തിൽ ഇടപെടണമെന്നും ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ഗോപകുമാർ ആവശ്യപ്പെട്ടു.
എൻഡിഎ ഘടകകക്ഷി നേതാക്കൾക്കെതിരെ സെൻകുമാർ പരസ്യ പ്രസ്താവന തുടരുമ്പോഴും ബിജെപി പാലിക്കുന്ന മൗനത്തിൽ ബിഡിജെഎസ് നേതൃത്വം അസ്വസ്ഥരാണ്. ബിജെപി അംഗമല്ലെന്ന് സെൻകുമാർ പറയുന്നുണ്ടെങ്കിലും സംഘപരിവാർ വേദികളിൽ അദ്ദേഹം സജീവമാണെന്ന് ബിഡിജെഎസ് ചൂണ്ടിക്കാട്ടുന്നു. ഇക്കാരണത്താൽ തന്നെ സെൻകുമാറിന്റെ പ്രവൃത്തികൾ മുന്നണി ബന്ധത്തെ ബാധിക്കുന്നതാണ്. ആർഎസ്എസ് നേതൃത്വം പ്രശ്‌നത്തിൽ ഇടപെടണമെന്നും ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ഗോപകുമാർ ആവശ്യപ്പെട്ടു.സെൻകുമാർ വളർന്നു വരുന്ന സാക്കിർ നായിക്കാണെന്നും ഹിന്ദു സംഘടനകൾക്ക് അദ്ദേഹം ബാധ്യതയായി മാറുമെന്നും ബിഡിജെഎസ് നേതൃത്വം മുന്നറിയിപ്പ് നൽകുന്നുണ്ട്.
അതേസമയം നാളെ ചേരുന്ന ബിഡിജെഎസ് സംസ്ഥാന കൗൺസിൽ സുഭാഷ് വാസുവിനെ പുറത്താക്കും. ഇതിനുള്ള തീരുമാനം പാർട്ടി നേതൃത്വം കൈക്കൊണ്ടിട്ടുണ്ട്.
24.47°C








