Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം: ഒരാളുടെ വ്യക്തിത്വം നല്ലരീതിയിൽ വികസിപ്പിക്കാൻ കഴിയുന്ന മേഖലയാണ് മാധ്യമ മേഖലയെന്ന് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി എ. കെ. ബാലൻ പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്ന് ഈ മേഖലയിലേക്ക് ആളുകൾ കടന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്സ് ക്ലബുമായി സഹകരിച്ച് പട്ടികജാതി വികസനവകുപ്പ് ആരംഭിച്ച പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജേർണലിസം കോഴ്സിന്റെ ഉദ്ഘാടനം നിവഹിക്കുകയായിരുന്നു മന്ത്രി.
മറ്റു വിഭാഗങ്ങളെ പോലെയല്ല ഈ രാജ്യത്ത് പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗക്കാർ. ഭൂമിയിൽ നിന്നും തൊഴിലിൽ നിന്നും ഉള്ള വരുമാനം ഈ വിഭാഗത്തിന് മറ്റുളളവരെ അപേക്ഷിച്ച് വളരെ കുറവാണ്. ഈ സാഹചര്യത്തിൽ മികച്ച വിദ്യാഭ്യാസവും മെച്ചപ്പെട്ട തൊഴിലും നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ടു വരുന്നതിനുള്ള വ്യത്യസ്തങ്ങളായ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്.
നഴ്സറി മുതൽ മെഡിക്കൽ കോളേജ് വരെ വകുപ്പിന്റെ കീഴിലുണ്ട്. പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാ സൗകര്യവും നൽകുന്നു. ഇന്ത്യക്കകത്തും പുറത്തുമായി തൊഴിൽ നൈപുണ്യ വികസനത്തിന് വിദഗ്ദ്ധ പരിശീലനം ലഭ്യമാക്കുന്നു. 300 ഓളം വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് അക്കാദമി വഴി അഞ്ച് കേന്ദ്രങ്ങളിൽ പരിശീലനം നൽകുന്നുണ്ട്. പ്രീ-എക്‌സാമിനേഷൻ സെന്ററുകളിൽ മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ പാകപ്പെടുത്തുന്നതിനുള്ള പ്രവർത്തനവും വകുപ്പ് നടത്തുന്നു.
വകുപ്പിന്റെ ആകെ പദ്ധതി വിഹിതത്തിൽ നാൽപ്പത് ശതമാനവും വിദ്യാഭ്യാസ മേഖലയിലാണ് ചെലവഴിക്കുന്നത്. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് 25 ലക്ഷം രൂപയോളം സഹായം നൽകുന്നുണ്ട്. ഇത്തരത്തിൽ 30 വിദ്യാർത്ഥികൾ വിദേശ സർവകലാശാലകളിൽ പഠിക്കുന്നുണ്ട്. വിദേശങ്ങളിലെ തൊഴിൽ മേഖലകളിലുള്ള സാധ്യതകൾ മനസ്സിലാക്കിയുള്ള റിക്രൂട്ട്‌മെന്റും ഉത്തരവാദിത്തത്തോടെ പട്ടികജാതി വികസന വകുപ്പ് നടത്തുന്നുണ്ട്. 300 ഓളം പേർക്ക് നിയമനം ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
24.47°C








