Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യം ഉറ്റുനോക്കിയ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഹരിയാനയിൽ കോൺഗ്രസിന് അപ്രതീക്ഷിത മുന്നേറ്റം. ഹരിയാനയിൽ ആകെയുള്ള 90 സീറ്റുകളിൽ ബി.ജെ.പിയ്ക്കും കോൺഗ്രസിനും 35 സീറ്റുകൾ വീതവും ദുഷ്യന്ത് പട്ടാല നേതൃത്വം നൽകുന്ന ജെ.ജെ.പിക്ക് പത്ത്സീറ്റുകളും ലഭിച്ചു. പത്തു സീറ്റുകളിൽ സ്വതന്ത്രസ്ഥാനാർത്ഥികളും വിജയിച്ചു.പട്ടാലയുടെ ജെ.ജെ.പിയുമായി സഖ്യമുണ്ടാക്കി മന്ത്രിസഭ രൂപീകരിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി.
പാർട്ടിക്ക് തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹരിയാന ബി.ജെ.പി സംസ്ഥാനാധ്യക്ഷൻ സുഭാഷ് ബറാല രാജിവച്ചു.അതേസമയം മഹാരാഷ്ട്രയിൽ ബി.ജെ.പി-ശിവസേനസഖ്യം ഭരണത്തുടർച്ച ഉറപ്പാക്കി. തിരഞ്ഞെടുപ്പ് നടന്നത് 288 സീറ്റുകളിൽ 164 ലും ബി.ജെ.പി-ശിവസേന സഖ്യം വ്യക്തമായ ലീഡ് നേടി. 145 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. കോൺഗ്രസ്- എൻ.സി.പി സഖ്യത്തിന് 94 മണ്ഡലങ്ങളിൽ മാത്രമേ ലീഡ് നേടാനായുള്ളൂ.
24.47°C








