Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കിഫ്ബിയെകുറിച്ചുള്ള സി.എ.ജിയുടെ സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിനെതിരെ ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്ത്. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ടിന്മേൽ അനാവശ്യ വിവാദമുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. വിവാദങ്ങൾ സർക്കാരിനെ മാത്രമല്ല,കേരളത്തിന്റെ വികസനത്തെയും ബാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഫണ്ട് വിനിയോഗത്തിലും ജീവനക്കാരുടെ നിയമനത്തിലും കിഫ്ബി ഗുരുതര വീഴ്ച വരുത്തിയെന്നായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്. ഏപ്രില്‍ 14ന് ധനകാര്യ സെക്രട്ടറിക്ക് ലഭിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. പൊലീസ് ഫണ്ട് വിനിയോഗം, കിഫ്ബി വിഷയങ്ങളില്‍ സര്‍ക്കാരിനെ വെട്ടിലാക്കിയ മുന്‍ എജി എസ്.സുനില്‍രാജ് മുന്‍കൈയെടുത്താണ് പ്രത്യേക ഓഡിറ്റ് നടത്തിയത്.കിഫ്ബി മസാല ബോണ്ടുവഴി സമാഹരിച്ചതില്‍ നിന്ന് 200 കോടി വിജയ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഇത് കാലാവധി തികയും മുമ്പ് പിന്‍വലിച്ചതിനാല്‍ പലിശയിനത്തില്‍ 4.67 കോടിയുടെ നഷ്ടമുണ്ടായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.
28.26°C








