Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:18 pm
  • 9th August, 2026
  • Light Rain
28.27°C28.27°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്ന അടിയന്തര പ്രമേയം അനുവദിക്കാത്തതിനാൽ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. നിയമസഭ കവാടത്തിൽ പ്രതിപക്ഷം കുത്തിയിരിപ്പ് സമരം നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേതൃത്വത്തിലായിരുന്നു കുത്തിയിരിപ്പ് സമരം.ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യനെന്ന് പറയുമ്പോലെയാണ് വിചാരണ നേരിടുന്ന ഒരാൾ കേരളത്തിൻ്റെ വിദ്യാഭ്യാസ മന്ത്രിയായി തുടരുന്നതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പി.ടി. തോമസ് ആരോപിച്ചു. കേരള നിയമസഭയിൽ ക്രിമിനലുകൾ അഴിഞ്ഞാടിയ കറുത്ത വെള്ളിയാഴ്ചയായിരുന്നു 2015 മാർച്ച് 13 എന്നും പി.ടി. തോമസ് പറഞ്ഞു.എന്നാൽ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിലെ വിവിധ നിയമസഭകളിൽ നടന്ന കയ്യാങ്കളികൾ എടുത്തു പറഞ്ഞ മുഖ്യമന്ത്രി അവിടങ്ങളിലെല്ലാം പ്രശ്നം സഭയ്ക്കുള്ളിൽ വച്ച് തന്നെ പരിഹരിച്ചുവെന്ന് ചൂണ്ടിക്കാട്ടി. ഈ കേസ് സഭയ്ക്ക് പുറത്തേക്ക് കൊണ്ടുപോയ യു.ഡി.എഫിൻറെ നടപടി തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Readers Comment

Add a Comment