Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മരംകൊള്ളയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ ഉന്നതതലത്തിൽ ശ്രമം നടക്കുന്നുവെന്ന് രമേശ് ചെന്നിത്തല. പ്രധാന പ്രതികളെ ആരെയും ചോദ്യം ചെയ്യാത്തത് ഇതിന് തെളിവാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് വ്യാപകമായി മരംമുറി നടന്നു. ജുഡീഷ്യൽ അന്വേഷണവും ഒപ്പം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പൊലീസ് അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സാനിറ്റൈസർ എന്ന വ്യാജേന സ്പിരിറ്റ് കടത്തിയ സംഭവം മരം കൊള്ള പോലുള്ള മറ്റൊരു തട്ടിപ്പാണ്. പിണറായിക്ക് പിന്നിൽ ഫാരിസ് അബൂബക്കർ ഉൾപ്പടെ നാലംഗ സംഘമുണ്ട്. മരംമുറി വിവാദം മറയ്ക്കാൻ ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനാണ് സുധാകരന് എതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമർശമെന്നും ചെന്നിത്തല വിമർശിച്ചു.
24.47°C








