Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇഎംസിസി കരാർ നീക്കം പൊളിച്ചതിൽ മുഖ്യമന്ത്രിക്ക് അരിശമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രതിപക്ഷം ഉള്ളതിനാൽ മുഖ്യമന്ത്രിയുടെ ഗൂഢപദ്ധതികൾ പൊളിഞ്ഞുവെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ വഞ്ചിക്കാനും കടൽ വിൽക്കാനും ശ്രമിച്ച സർക്കാരാണിത്. ഈ സർക്കാർ ഇപ്പോഴും ഒളിച്ചുകളി തുടരുകയാണ്. ഇഎംസിസി ഫയൽ മന്ത്രി ജെ. മേഴിസിക്കുട്ടിയമ്മ രണ്ടുതവണ കണ്ടിരുന്നു.2019 ഒക്ടോബർ 21നും നവംബറിലും മന്ത്രി ഫയൽ കണ്ടു. എന്നാൽ ഫയൽ കണ്ടില്ലെന്ന് മന്ത്രി കള്ളം പറയുകയാണ്. കെഎസ്ഐഎൻഎൽ എംഡി പ്രശാന്തല്ല തനിക്ക് വിവരം നൽകിയതെന്ന്. മത്സ്യത്തൊഴിലാളി സംഘടനാ നേതാവാണ് ഈ അഴിമതിയെ സംബന്ധിച്ച് വിവരം തന്നത്. ഐശ്വര്യ കേരള യാത്രക്കിടെ ആലപ്പുഴയിൽ വെച്ച് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻറെ ജാക്സൺ പൊള്ളയിലാണ് ആഴക്കടൽ മത്സ്യബന്ധന വിഷയം തന്നോട് പറഞ്ഞതെന്ന് ചെന്നിത്തല പറഞ്ഞു.
പിന്നീട് താൻ ഇത് വിശദമായി അന്വേഷിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. ഫയൽ കണ്ടില്ലെന്നു പറഞ്ഞ ഫിഷറീസ് മന്ത്രി മറുപടി പറയണം. മേഴ്‌സികുട്ടിയമ്മ തുടക്കം മുതൽ കള്ളം പറയുകയാണ്. മുഖ്യമന്ത്രിയും കള്ളം പറയുന്നു. ഫയൽ പുറത്ത് വിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
24.47°C








