Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:19 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബാര്‍കോഴക്കേസ് ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ അപ്രസക്തമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. നേരത്തെയുള്ള മുന്നണി നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ് എല്‍.ഡിഎഫ് ഇപ്പോള്‍.

ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗം എല്‍.ഡി.എഫിലേക്ക് വരുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ജോസ് കെ.മാണിയുടേത് ബഹുജനാടിത്തറയുള്ള പാര്‍ട്ടിയാണെന്നും ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞത്.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട് നിയമസഭ തകര്‍ക്കുകയും മാണിയെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്ത ഇടതുപക്ഷം ഇപ്പോള്‍ നിലപാട് തിരുത്തിയിരിക്കുകയാണ്.


എ.വിജയരാഘവന്റെ വാക്കുകള്‍:

ബാര്‍ കോഴക്കേസ് ഉയര്‍ത്തിക്കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. യു.ഡി.എഫിനകത്തുള്ള ആളുകള്‍ ഇത്തരമൊരു ആക്ഷേപം ഉയര്‍ത്തിക്കൊണ്ടുവന്നു. സ്വാഭാവികമായും ആ ആക്ഷേപം സംബന്ധിച്ച് എല്‍.ഡി.എഫ് ചര്‍ച്ച നടത്തുക എന്നതും വിമര്‍ശനമുയര്‍ത്തുക എന്നുള്ളതും അന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ പ്രസക്തമായ കാര്യമാണ്.

എന്നാല്‍ ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ വളരെ അപ്രസക്തമായ കാര്യമാണ്.അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ ഉല്‍പ്പന്നമാണ് ആ സംഭവം. കെ.എം മാണിയോടുള്ള വ്യക്തിവിദ്വേഷത്തിന്റെ പശ്ചാത്തലത്തിലല്ല ആ നടപടി നമ്മള്‍ സ്വീകരിച്ചിട്ടുള്ളത്. ബജറ്റൊക്കെ തടയുന്നത് അന്നുയിക്കപ്പെട്ട ആക്ഷേപത്തിന്റെ പുറത്താണ്. ആ ആക്ഷേപത്തിന്റെ പിന്നില്‍ ഉമ്മന്‍ചാണ്ടിയാണ്.


നോട്ടെണ്ണുന്ന യന്ത്രം യു.ഡി.എഫിലുള്ളതാണ്. അതൊക്കെ യു.ഡി.എഫില്‍ ഉള്ളവര്‍ വീതിച്ചിട്ടുണ്ടാകും. അങ്ങനെ ഒരു യന്ത്രമുണ്ടെങ്കില്‍ അതൊന്നും ജോസ് കെ. മാണിയ്ക്കൊപ്പമില്ല. ജോസ് കെ,മാണി നോട്ടെണ്ണുന്ന യന്ത്രവും കൊണ്ടല്ല എല്‍.ഡി.എഫിലേക്ക് വരുന്നത്.

നേരത്തെ ബാര്‍ കേഴക്കേസില്‍ കെ.എം മാണി കുറ്റക്കാരനല്ലെന്ന് എല്‍.ഡി.എഫിനറിയാമായിരുന്നെന്ന പ്രസ്താവന എ വിജയരാഘവന്‍ നടത്തിയിരുന്നു. മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടായിരുന്നു എന്നത് രാഷ്ട്രീയ ആരോപണം മാത്രമായിരുന്നെന്നും അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇത്തരത്തില്‍ താന്‍ പ്രസ്താവന നടത്തിയിട്ടില്ലെന്ന് പറഞ്ഞ് വിജയരാഘവന്‍ രംഗത്തെത്തിയിരുന്നു.

Readers Comment

Add a Comment