Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ ശിവശങ്കറിന് പുറമെ സര്‍ക്കാറിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ശിവശങ്കര്‍ മാത്രമല്ല പ്രതിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.
പ്രളയ ദുരിതാശ്വസ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി യു.എ.ഇ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് പോയത്. ആ സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടൊപ്പം സ്വപ്നയും അവിടെ ഉണ്ടായിരുന്നു വെന്നതാണ് പുറത്തു വരുന്ന വിവരം. മൂന്ന് തവണ സ്വപ്ന ശിവശങ്കറുമായി വിദേശ യാത്രകള്‍ നടത്തിയിരുന്നതായും മുഖ്യമന്ത്രി എത്തുന്നതിന് മുമ്ബോ പിമ്ബോ അവര്‍ അവിടെ എത്തിയെന്നുമുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. എന്തടിസ്ഥാനത്തിലാണ് സ്വപ്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക സംഘത്തില്‍ ചര്‍ച്ചകള്‍ക്ക് വേണ്ടി നിയോഗിക്കപ്പെട്ടതെന്ന് ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനത്തെ കൊള്ള സംഘം ഫലപ്രദമായി ചൂഷണം ചെയ്യുകയായിരുന്നു. എന്നിട്ടും തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് എങ്ങനെ വിശ്വസിക്കാന്‍ സാധിക്കും. മുഖ്യമന്ത്രി ഗള്‍ഫില്‍ വെച്ച് സ്വപ്നയെ കണ്ടിരുന്നോ, ചര്‍ച്ച നടത്തിയിരുന്നോ, എന്താണ് ചര്‍ച്ച നടത്തിയത് എന്നീ കാര്യങ്ങള്‍ പുറത്തു വരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സര്‍ക്കാര്‍ അധികാരമേറ്റ് 11 മാസം ആയപ്പോഴേക്ക് തട്ടിപ്പ് തുടങ്ങി. പാവങ്ങളുടെ പേരു പറഞ്ഞ് സ്വപ്നയെ പോലുള്ളവര്‍ക്ക് കൊള്ള നടത്താന്‍ ആവിഷ്കരിച്ച പദ്ധതിയാണ് ലൈഫ് മിഷന്‍ പദ്ധതിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ നിഷേധിക്കാന്‍ സാധിക്കുേമാ എന്നും അദ്ദേഹം ചോദിച്ചു. സ്വര്‍ണ കള്ളക്കടത്തില്‍ മാത്രമല്ല, ലൈഫ് പദ്ധതിയിലും സ്വപ്നയുടെ പങ്കാളിത്തവും നേതൃത്വവും ഉണ്ടെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഒരു വിശദീകരണവും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
റെഡ് ക്രസന്‍റുമായി ഉണ്ടാക്കിയ എം.ഒ.യുവിന്റെ പകര്‍പ്പ് പ്രതിപക്ഷ നേതാവിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത്കൊടുത്തിരുന്നു. എട്ട് ദിവസമായിട്ടും കത്തിന് മറുപടി ലഭിച്ചിട്ടില്ല. എന്തിനാണ് അത് മറച്ചുവെക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഭരണത്തിന്റെ തണലിലാണ് വലിയകള്ളക്കച്ചവടങ്ങളും കൊള്ളയും രാജ്യത്ത് നടത്തിയതെന്നതില്‍ സംശയമില്ലെന്നും ചെന്നിത്തല ആരോപിച്ചു.
24.47°C








