Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് രോഗികൾക്ക് കൊടുക്കാനായി ട്രംപ് ഇന്ത്യയെ ഭീഷണിപ്പെടുത്തി വാങ്ങിയ ഹൈഡ്രോക്ളോറോക്വിൻ മരുന്നുകൾ കോവിഡ് രോഗത്തിന് ഉപയോഗിക്കുന്നത് അപകടമാണെന്ന് വിദഗ്ധർ. ചികിത്സയുടെ ഭാഗമായി മലേറിയയ്ക്കുള്ള ഈ മരുന്ന് നൽകിയ രോഗികളിൽ മരണനിരക്ക് കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. വിർജീനിയ സർവകലാശാല നടത്തിയ പഠനമാണ് ഞെട്ടിപ്പിക്കുന്ന കാര്യം കണ്ടെത്തിയത്. എന്നാൽ പഠനഫലം സർവകലാശാലയ്ക്ക് ഇതുവരെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടില്ല. മറ്റ് മരുന്നുകളുടെ കൂടെയോ ഒറ്റയ്ക്കോ ഈ മരുന്ന് കഴിക്കുന്നത് കോവിഡ് രോഗത്തെ യാതൊരു വിധത്തിലും കുറയ്ക്കില്ല എന്നാണ് പഠനം കണ്ടെത്തിയത്. ഈ മരുന്ന് കഴിച്ച് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന എട്ട് രോഗികൾക്കും മരിക്കുന്നതിന് മുമ്പ് അസാധാരണമായ ഹൃദയമിടിപ്പ് രേഖപ്പെടുത്തിയിരുന്നു. ട്രംപ് ഇപ്പോഴും മരുന്നിനെ തള്ളിപ്പറയാൻ തയ്യാറായിട്ടില്ലെന്നും ഔദ്യോഗിക പഠനഫലങ്ങൾ ഇനിയും പ്രസിദ്ധീകരിക്കാൻ ഇരിക്കുന്നതെയുള്ളൂവെന്നും അമേരിക്കയിലെ ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.
29.68°C







