Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബാഴ്സലോണയിലെ ഡൊണേഷൻ ആന്റ് ട്രാൻസ്പ്ലാന്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ മാർട്ടി മണിയാലിച്ച്, ചൈന ട്രാൻസ്പ്ലാന്റ് ഫിസിഷ്യൻ സൊസൈറ്റിയിലെ ഓർഗൻ ട്രാൻസ് പ്ലാന്റേഷൻ ക്വാളിറ്റി മോണിട്ടറിംഗ് കമ്മറ്റി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ജിയാങ് വെൻഷി എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. സ്പെയിനിന്റെയും ചൈനയുടെയും സഹായത്തോടെ സംസ്ഥാനത്തെ അവയവദാന പ്രക്രിയ ഊർജ്വസ്വലമാക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. കേന്ദ്ര ഗവൺമെന്റിന്റെ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് വിദേശ സഹകരണത്തെക്കുറിച്ച് ആലോചിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ രാജൻ എൻ ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോറിറ്റിയുമായ
ഡോ എ റംലാബീവി, മൃതസഞ്ജീവനി സംസ്ഥാന കൺവീനറും മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ എം കെ അജയകുമാർ, മൃതസഞ്ജീവനി നോഡൽ ഓഫീസർ ഡോ എസ് എസ് നോബിൾ ഗ്രേഷ്യസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
30.82°C







