Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവ പ്രതിരോധിക്കാൻ കഴിവുള്ള കാന്താരി മുളകിന് വൻ ഡിമാന്റ്. കാപ്സിക്കം അന്നം വിഭാഗത്തിൽപ്പെട്ട കാന്താരി മുളകിന്റെ ജന്മദേശം എത്യോപ്യയാണ്. ബേർഡ്സ് ഐ ചില്ലി എന്നാണ് കാന്താരി മുളകിന് വിദേശിയർ നൽകിയിരിക്കുന്ന ഓമനപ്പേര്. കേരളത്തിലെ കാലാവസ്ഥ കാന്താരി കൃഷിക്ക് അനുയോജ്യമാണെങ്കിലും ഇടുക്കി,വയനാട് പോലുള്ള മലയോരജില്ലകളിൽ മാത്രമായി ഒതുങ്ങിയിരിക്കുന്നു. കാന്താരി അടിസ്ഥാനമാക്കി ഹൃദ്രോഗം ഉൾപ്പെടെ കൊളസ്ട്രോളിനും രക്തസമ്മർദ്ദത്തിനുമുള്ള ആയുർവേദ മരുന്നു കമ്പനികളുടെ പരസ്യ ക്യാമ്പെയിനുകളാണ് കാന്താരിയുടെ ഡിമാന്റ് വർദ്ധിപ്പിച്ചത്. മലയോരജില്ലകളിൽ 300 മുതൽ 600 വരെ വിലയുള്ള കാന്താരിക്ക് നഗരപ്രദേശങ്ങളിൽ 1000-1200 രൂപവരെ നൽകി വാങ്ങുവാൻ ആവശ്യക്കാരേയുണ്ട്.