Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
2019 ൽ കേരളത്തിൽ പ്രസവിച്ച 20,995 പേര് കൗമാരക്കാരാണെന്ന് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്. സാമൂഹിക വികസന സൂചകങ്ങളിൽ ഉയർന്ന റാങ്ക് ഉണ്ടായിരുന്നിട്ടും, ശൈശവ വിവാഹമെന്ന ദുരാചാരത്തിൽ നിന്ന് സംസ്ഥാനം ഇതുവരെ മോചിതരായിട്ടില്ലെന്ന് ഡാറ്റ സൂചിപ്പിക്കുന്നു.15 നും 19 നും ഇടയിൽ പ്രായമുള്ള ഈ കൗമാരഅമ്മമാരിൽ 316 പേർ അവരുടെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചു, 59 പേർ അവരുടെ മൂന്നാമത്തെയും 16 പേർ 4-ാമത്തെ കുഞ്ഞിനെയും പ്രസവിച്ചു എന്ന് 2019 -ലെ സുപ്രധാന സ്ഥിതിവിവരക്കണക്ക് റിപ്പോർട്ട് പറയുന്നത്.
ഭൂരിഭാഗം സ്ത്രീകളും(15,248 ) നഗരപ്രദേശങ്ങളിൽ നിന്നുള്ളവരാണ്. 5,747 പേർ മാത്രമാണ് ഗ്രാമപ്രദേശങ്ങളിൽ നിന്ന് വന്നത്. കൂടാതെ, 57 പേർക്കൊഴികെ മറ്റെല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം ഉണ്ടായിരുന്നു.അവരിൽ 38 പേർക്ക് പ്രാഥമിക തലത്തിലുള്ള വിദ്യാഭ്യാസവും 1,463 പേർക്ക് പ്രാഥമിക തലത്തിനും പത്താം ക്ലാസിനും ഇടയിൽ വിദ്യാഭ്യാസം ഉണ്ടായിരുന്നു. 57 പേർ നിരക്ഷരരും 3,298 അമ്മമാരുടെ വിദ്യാഭ്യാസ നിലവാരം ലഭ്യമല്ല.ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തനഘട്ടമാണ് കൗമാരം . വ്യക്തിത്വം രൂപപ്പെടുന്ന കാലഘട്ടമാണ് കൗമാരപ്രായം. ലോകാരോഗ്യസംഘടനയുടെ നിർവ്വചനമനുസരിച്ച് കൗമാരം 10 വയസ്സുമുതൽ 19 വയസ്സുവരെയുള്ള വളർച്ചാ-വികാസഘട്ടമാണ്.
29.68°C







