Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

സംസ്ഥാനത്തെ വ്യാജ പൾസ് ഓക്സി മീറ്ററുകളുടെ വിപണനം അടിയന്തരമായി തടയണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യ സെക്രെട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം ഉത്തരവ് നൽകിയത്. നടപടി സ്വീകരിച്ച ശേഷം മൂന്ന് ആഴ്ച്ചയ്ക്ക് ഉള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇത്തരം മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങൾ ഉടൻ നിർത്തണമെന്നും കമ്മീഷൻ വ്യക്തമാക്കി.
വ്യാജ ഓക്സി മീറ്ററുകളിൽ കമ്പനിയുടെ പേരോ വിലയോ രേഖപെടുത്താറില്ല. കൊവിഡ് രൂക്ഷമായതോടെ പൾസ് ഓക്സി മീറ്ററുകൾക്ക് ക്ഷാമം നേരിട്ടിരുന്നു. ഈ സാഹചര്യം മുതലാക്കിയാണ് വ്യാജ പൾസ് ഓക്സി മീറ്ററുകൾ വിപണിയിൽ സുലഭമായി ലഭിച്ചു തുടങ്ങിയത്. സാമൂഹിക പ്രവർത്തകനായ നൗഷാദ് തെക്കേയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. ശരീരത്തിലെ ഓക്‌സിജന്റെ അളവ് കണ്ടെത്താനുള്ള ഉപകരണമാണ് പൾസ് ഓക്സി മീറ്റർ.