Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:40 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അങ്ങനെ, അകാല കഷണ്ടിക്കു പിന്നിലെ കള്ളനെ പിടികിട്ടി! കഷണ്ടിക്ക് പ്രത്യക്ഷപ്പെടാന്‍ പ്രത്യേകിച്ച് പ്രായപരിധിയൊന്നും ഇല്ലെങ്കിലും, മുടിയന്മാരില്‍ ടെന്‍ഷന്‍ കിളിര്‍പ്പിച്ച് മുടികൊഴിച്ചില്‍ തുടങ്ങുന്നത് നാട്ടുനടപ്പനുസരിച്ച് നാല്പതോട് അടുക്കുമ്പോഴാണ്. ഉദ്യോഗത്തിലും ജീവിതത്തിലും ടെന്‍ഷന്‍ പതിവു ദിനചര്യ ആയതോടെ കൊഴിച്ചിലിന് വീര്യം കൂടി. മുപ്പതെത്തുമ്പോഴേ തുടങ്ങും, മുടിയന്മാരുടെ കഷണ്ടിക്കാലം.

എങ്കിലും, കുഞ്ഞുങ്ങളില്‍ കഷണ്ടി അത്ര സാധാരണമല്ല. ജനിതക കാരണങ്ങള്‍ കൊണ്ട് ശൈശവ കഷണ്ടി വരാറുണ്ടെങ്കിലും, അതിനു പിന്നിലിരുരൂന്ന് പണിയൊപ്പിക്കുന്ന ജീന്‍ ഏതെന്ന് ഇപ്പോഴാണ് കണ്ടെത്തിയത്. എ.പി.സി.ഡി.ഡി.ഐ എന്ന ജീനില്‍ സംഭവിക്കുന്ന മ്യൂട്ടേഷന്‍ ആണ് പ്രതി! തീരെ ചെറുപ്പത്തില്‍ത്തന്നെ കഷണ്ടി ബാധിക്കുന്ന ഹൈപ്പോട്രിക്കോസിസ് സിംപ്ലെക്‌സ് അന്ന ജനിതകാവസ്ഥയ്ക്കു കാരണം ഇതാണ്. ജര്‍മനിയിലെ ബോണ്‍ സര്‍വകലാശാലാ ആശുപത്രിയിലെ ഗവേഷകരും ഗവേഷണ പങ്കാളികളായ സ്വിറ്റ്‌സര്‍ലന്റിലെ ഡോക്ടര്‍മാരുമാണ് പുതിയ കണ്ടെത്തലിനു പിന്നില്‍.

ഹൈപ്പോട്രിക്കോസിസ് സിംപ്ലെക്‌സ് എന്ന ജനിതകാവസ്ഥ ഉള്ളവര്‍ക്ക് ജനിക്കുമ്പോഴും, പിന്നീട് കുറച്ചു നാളത്തേക്കും സാധാരണ ശിശുക്കള്‍ക്ക് ഉള്ളത്ര മുടിയുണ്ടാകും. പിന്നീടാണ് കഷണ്ടിക്കാരന്‍ ജീന്‍ പണി തുടങ്ങുന്നത്. കഷണ്ടിക്കു വഴിവയ്ക്കുന്ന ഘടകങ്ങളുടെ പ്രവര്‍ത്തനം നേരത്തേ ഉദ്ദീപിപ്പിക്കുകയാണ് ഈ ജീനിന്റെ മോഡസ് ഓപ്പറാണ്ടി. ഈ രാസപ്രവര്‍ത്തനം ഒരിക്കല്‍ ആരംഭിച്ചു കഴിഞ്ഞാല്‍ പ്രായം കൂടുന്തോറും തീവ്രതയും കൂടും. കൊള്ളാവുന്ന പ്രായത്തില്‍ത്തന്നെ ഫുള്‍ കഷണ്ടി വെട്ടിത്തിളങ്ങുമെന്ന് ചുരുക്കം. പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗവേഷകര്‍ ചിന്തിച്ചുവരുന്നതേയുള്ളൂ. ദ അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ഹ്യുമന്‍ ജെനറ്റിക്‌സിന്റെ പുതിയ ലക്കത്തിലാണ് ജര്‍മ്മന്‍ ഗവേഷകരുടെ കണ്ടെത്തലിന്റെ വിശദാംശങ്ങള്‍. 

 

Readers Comment

Add a Comment