Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ചൈനയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. ചൈനയില്‍ 61 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ മാസത്തിന് ശേഷം ചൈനയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ കണക്കാണിത്. ഏപ്രില്‍ 14ന് 89 കോവിഡ് കേസുകളാണ് ചൈനയില്‍ സ്ഥിരീകരിച്ചത്.
മൂന്ന് പ്രവിശ്യകളിലാണ് ഇപ്പോള്‍ പ്രധാനമായും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് എന്നതിനാല്‍ പുതിയ ഒരു കോവിഡ് വേവ് ആണോ എന്ന ആശങ്കയിലാണ് ചൈന. 61ല്‍ 57 കേസുകളും ഷിന്‍ജിയാങ് പ്രവിശ്യയിലാണ്. ഷിന്‍ജിയാങിലെ കോവിഡ് ക്ലസ്റ്ററിന്റെ ഉറവിടം വ്യക്തമല്ല. വടക്ക് കിഴക്കന്‍ പ്രവിശ്യയായ ലിയാഉന്നിങില്‍ 14 കേസുകള്‍ കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര കൊറിയന്‍ അതിര്‍ത്തി പ്രവശ്യയായ ജിലിനില്‍ രണ്ട് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മേയ് മാസത്തിന് ശേഷം ഇവിടെ ആദ്യമായാണ് കോവിഡ് സ്ഥിരീകരിച്ചത്.
ലക്ഷണങ്ങളില്ലാത്തവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ പരിശോധന വര്‍ധിപ്പിക്കാനാണ് ചൈനയുടെ തീരുമാനം. ഡാലിയാനിലും ഉറുംഗിയിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നിലവില്‍ 331 പേരാണ് കോവിഡ് ബാധിച്ച് ചൈനയില്‍ ചികിത്സയിലുള്ളതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇതില്‍ 21 പേരുടെ നില ഗുരുതരമാണ്.
29.68°C







