Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ന് മുതൽ രാജ്യത്ത് ഈ സേവനങ്ങൾ ലഭിച്ചു തുടങ്ങും; ഇന്ത്യ ഒറ്റക്കെട്ടായി പൊരുതുന്നത് ഇങ്ങനെയൊക്കെയാണ്
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യക്കാർ അവരുടെ ഒത്തുകൂടലുകളും ഭൂരിഭാഗം വിനോദങ്ങളും പാഷനും ജോലിയും പോലും വേണ്ടെന്ന് വെച്ചിട്ട് ഒരു മാസമാകുന്നു. കേന്ദ്രം ഇന്ന് ഒരു പുതിയ ഉത്തരവിലൂടെ ലോക് ഡൗണുമായി ബന്ധപ്പെട്ട് പുതുക്കിയ മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്. നഗരപരിധിയ്ക്ക് പുറത്തുള്ള ചെറിയ കടകൾക്ക് തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയാണ് ഇന്ന് കേന്ദ്രം നൽകിയത്. ഈ ഇളവ് കോവിഡ് റെഡ് സോണുകൾക്ക് ബാധകമാകില്ലെന്നും കേന്ദ്രം നിർദേശിച്ചിരുന്നു. ഇവയാണ് കേന്ദ്രനിർദേശം അനുസരിച്ച് ഇന്ന് മുതൽ ഗ്രീൻ, ഓറഞ്ച് സോണുകളിൽ ലഭിച്ചു തുടങ്ങുന്ന മറ്റ് സേവനങ്ങൾ.
വ്യാപാര വ്യവസായ നിയമപ്രകാരം ആരംഭിച്ചിട്ടുള്ള നഗരപരിധിയ്ക്ക് പുറത്തുള്ള ഏത് ചെറു കടകൾക്കും റെഡ് സോണുകളിൽ ഒഴികെ തുറന്ന് പ്രവർത്തിക്കാനുള്ള അധികാരമാണ് ഇന്ന് നൽകുന്നത്. ചെറിയ കടകൾ മാത്രമേ തുറക്കാവൂ എന്നും ഷോപ്പിംഗ് മാളുകളും മാർക്കറ്റുകളും തുറക്കരുതെന്നും കേന്ദ്രം എടുത്ത് പറയുന്നുണ്ട്. വിദേശമദ്യഷോപ്പുകളും ബാറുകളും ഇനിയും തുറക്കാറായിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ അഭിപ്രായം. സ്‌കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ എന്നിവ ഒരു കാരണവശാലും തുറക്കാൻ അനുവാദമില്ല. ചെറുകടകളിൽ ഇപ്പോഴും പുകയില ഉൽപ്പന്നങ്ങൾ എത്തുന്നതിനും വിൽക്കുന്നതിനും വിലക്കുണ്ട്. എന്നാൽ ബാർബർ ഷോപ്പുകൾ തുറന്ന് പ്രവർത്തിപ്പിക്കാം എന്നാണ് കേന്ദ്ര നിർദേശം. എല്ലാവരും മാസ്‌ക്ക് ധരിച്ചുകൊണ്ടും സാമൂഹ്യ അകലം പാലിച്ചുകൊണ്ടും വേണം കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ എന്ന് കേന്ദ്രം എടുത്ത് പറയുന്നു.
ഇന്ത്യ ഇപ്പോൾ രോഗവ്യാപന ഘട്ടത്തിൽ നിന്നും രോഗമുക്തിയുടെ പാതയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണെന്നാണ് കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ വിദഗ്ദർ പത്രസമ്മേളനത്തിലൂടെ അറിയിച്ചത്. രോഗ ഭീതിയുടെ മഞ്ഞുരുക്കിയതിന് രാജ്യത്തെ ലോക് ഡൗണിന് വലിയ പങ്കുണ്ട്. ലോക്ക് ഡൗണിനൊപ്പം തന്നെ രാജ്യം മാതൃകാപരമായ ഒരു നിരീക്ഷണ സംവിധാനം വികസിപ്പിച്ചതാണ് പോരാട്ടത്തിൽ ഗുണം ചെയ്തതെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ എസ് കെ സിംഗ് അഭിപ്രായപ്പെട്ടു. സംസ്ഥാന തല, ജില്ലാ തല, പ്രാദേശിക തല സഹകരണം രോഗവ്യാപനം തടയുന്നതിന് ഏറെ പ്രയോജനം ചെയ്തുവെന്നും കേന്ദ്രം വിലയിരുത്തി. ഇന്ത്യയുടെ ആരോഗ്യമേഖലയുടെ കാര്യക്ഷമതയാണ് എല്ലാവരും വാഴ്ത്തുന്ന മറ്റൊരു ഘടകം. രോഗം ഭേദമാകുന്നതിന്റെ നിരക്ക് 20 .57 ശതമാനമാക്കി മെച്ചപ്പെടുത്തുന്നതിലും 4,748 പേരെ സുഖപ്പെടുത്തുന്നതിലും ഇന്ത്യയിലെ മുഴുവൻ ആരോഗ്യപ്രവർത്തകരും കാണിച്ച സന്നദ്ധതയാണ് ഇന്ത്യയുടെ പ്രതിരോധത്തിന്റെ നട്ടെല്ല്.